Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ആ ചിരി കൊലച്ചിരിയായിരുന്നല്ലേ... ഭക്തരോടൊപ്പമാണെന്ന് പറയുകയും അതേസമയം നിര്‍ണായക ഘട്ടത്തില്‍ കാല് വാരുകയും ചെയ്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ ശബരിമല കര്‍മ്മ സമിതി; അയപ്പനെ വച്ച് ഇങ്ങനെ പറ്റിയ്ക്കണോ എന്ന ചോദ്യവും

07 FEBRUARY 2019 12:32 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ നിന്ന നില്‍പ്പില്‍ കാലുമാറുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ ശക്തമായ ആരോപണവുമായി വിശ്വാസി സമൂഹം ഒന്നാകെ തിരിഞ്ഞിരിക്കുകയാണ്. അയ്യപ്പന്റെ ലക്ഷക്കണക്കിന് രൂപവച്ച് വക്കീലിനെ വച്ചിട്ട് അയ്യപ്പനെതിരെ വാദിക്കുന്ന ഒരു ദേവസ്വം ബോര്‍ഡ് ചരിത്രത്തിലാദ്യമാണ്. ശബരിമല കോടതി വിധി വന്നതോടെ ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനപരിശോധന ഹര്‍ജി നല്‍കിയില്ല എന്ന് ഭക്തര്‍ ചോദിച്ചിരുന്നു. പദ്മകുമാറും അത് ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ നിലപാട് മാറ്റി. അവസാനം ഭക്തരോഷം ശക്തമായതോടെ ദേവസ്വം ബോര്‍ഡ് പുന പരിശോധന ഹര്‍ജി നല്‍കിയെന്നാണ് പദ്മകുമാര്‍ പറഞ്ഞത്. പത്രക്കാര്‍ എടുത്ത് ചോദിച്ചപ്പോള്‍ നല്‍കിയത് സാവകാശ ഹര്‍ജിയാണെന്നും സാവകാശ ഹര്‍ജി സാവകാശമെടുക്കാനുള്ള ഹര്‍ജിയല്ലേയെന്നും പറഞ്ഞ് പത്മകുമാര്‍ ചിരിച്ചു. എന്നാല്‍ ആ ചിരി കൊലച്ചിരിയാണെന്ന് ആരം കരുതിയില്ല. പിണറായിയുടെ പേടിപ്പെടുത്തലില്‍ പെട്ടുഴലുന്ന വെറുമൊരു ഭക്തന്‍ എന്നാണ് ജനം കരുതിയത്.

എന്നാല്‍ സുപ്രീം കോടതിയില്‍ പരസ്യ വാദമായതോടെ പദ്മകുമാര്‍ ഭക്തരെ ശരിക്കും പറ്റിയ്ക്കുകയാണെന്ന് മനസിലാക്കി. തങ്ങളിട്ട കാണിക്കയാണല്ലോ എടുത്ത് തങ്ങള്‍ക്ക് നേരെ വാദിച്ചതെന്നാണ് ഭക്തര്‍ പറയുന്നത്. അതിനാല്‍ തന്നെ പദ്മകുമാറിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ശബരിമല കര്‍മ്മ സമിതി.

ശബരിമല കേസില്‍ ഭക്തരെ കൈവിട്ട് സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അക്ഷരാര്‍ത്ഥത്തിലാണ് മലക്കംമറിച്ചില്‍ നടത്തിയത്. യുവതീപ്രവേശനം പ്രതിഷ്ഠാ സങ്കല്‍പ്പത്തിനു വിരുദ്ധമെന്ന വാദത്തില്‍നിന്നു പിന്മാറിയ ബോര്‍ഡ്, പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനു കീഴടങ്ങി. മുമ്പ് ഇതായിരുന്നില്ലല്ലോ പറഞ്ഞതെന്നു നേരത്തേ വിയോജനവിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇടപെട്ടെങ്കിലും ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാനിച്ച് നിലപാടു മാറ്റിയെന്നു ബോര്‍ഡ് വിശദീകരിച്ചു.

'ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിനു നിലനില്‍പ്പില്ല'' എന്നു പ്രഖ്യാപിച്ചു. ശബരിമലയുടെ കാര്യത്തില്‍ മാത്രമല്ല, ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം പാടേ ഒഴിവാക്കുന്ന പൊതുരീതിയുടെ കടയ്ക്കലും ബോര്‍ഡ് കത്തിവച്ചു. പ്രായത്തിന്റെയും ശാരീരികാവസ്ഥയുടെയും അടിസ്ഥാനത്തിലുള്ള പ്രവേശനവിലക്ക് മൗലികാവകാശ ലംഘനമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. വാദത്തിന് അവസരം ലഭിക്കാതിരുന്നവര്‍ക്ക് ഏഴു ദിവസത്തിനകം അവ എഴുതിനല്‍കാമെന്നും കോടതി പറഞ്ഞു.

പുനഃപരിശോധന വേണ്ടെന്നാണു തീരുമാനമെങ്കില്‍ അതോടെ കേസിനു തീര്‍പ്പാകും. മറിച്ചായാല്‍ കേസ് നടപടികള്‍ ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടിവരും. കഴിഞ്ഞ തുലാമാസ പൂജയ്ക്കു മുമ്പു തുടങ്ങിയ സംഘര്‍ഷാവസ്ഥ 12 മുതല്‍ 17 വരെ നീളുന്ന കുംഭമാസ പൂജയില്‍ ആവര്‍ത്തിച്ചേക്കാം. 56 പുനഃപരിശോധനാ ഹര്‍ജികളടക്കം 65 ഹര്‍ജികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ആര്‍.എഫ്. നരിമാന്‍, ഡി.െവെ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചിനു മുന്നിലെത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട വാദത്തില്‍ എന്‍.എസ്.എസ്, തന്ത്രി, ബ്രാഹ്മണസഭ, ആചാരസംരക്ഷണ സമിതി തുടങ്ങിയവര്‍ യുവതീപ്രവേശനവിധിയില്‍ തിരുത്ത് ആവശ്യപ്പെട്ടു. സര്‍ക്കാരും മല കയറിയവരും കയറാന്‍ ശ്രമിച്ചവരുമായ യുവതികളും മറ്റും വിധി മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.

പലതവണ ചാഞ്ചാടിയപ്പോഴും വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ചിരുന്ന ബോര്‍ഡ് നിര്‍ണായക വേളയില്‍ തിരിഞ്ഞുകുത്തി. ദേവസ്വം ബോര്‍ഡ് എത്രവട്ടം നിലപാട് മാറ്റിയെന്ന് പ്രസിഡന്റ് എ. പത്മകുമാറിനു പോലും പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍. തന്റെ വീട്ടില്‍നിന്നു സ്ത്രീകളാരും ശബരിമലയ്ക്കു പോകില്ലെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നുമുള്ള ആദ്യ പ്രതികരണം സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. വിശ്വാസികള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ കണ്ണിലെ കരടായി. മുഖ്യമന്ത്രി വിളിച്ചുവരുത്തി വിരട്ടി. പാര്‍ട്ടിയില്‍പ്പോലും നിലനില്‍പ്പുണ്ടാകില്ലെന്നു വന്നതോടെ പത്മകുമാറിന്റെ കീഴടങ്ങല്‍ പൂര്‍ണമായി. അതു ബോര്‍ഡിന്റെ നിലപാടായി ഇന്നലെ സുപ്രീം കോടതിയിലെത്തി.

സര്‍ക്കാരിനെക്കാളും ദേവസ്വം ബോര്‍ഡിന്റെ വാദമാണ് കോടതി കൂടുതല്‍ അംഗീകരിക്കുക. രക്ഷകര്‍ത്താവ് തന്നെ അതാണ് ശരിയെന്ന് പറഞ്ഞാല്‍ പിന്നെ പാവം അയ്യപ്പനെന്തുചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (5 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (5 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (5 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (5 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (6 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (6 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (6 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (6 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (6 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (6 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (9 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (9 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (11 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (11 hours ago)

Malayali Vartha Recommends