ലക്ഷ്യം കോളേജ് വിദ്യാർത്ഥികൾ... അഞ്ചുപേർ സംഘം ചേർന്ന് കാട്ടിക്കൂട്ടിയതൊക്കെ ഒരു ഒന്നൊന്നര പണിയാ; 15000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ഇരട്ടി വിലയ്ക്ക് വിൽപന പൊടിപൊടിച്ചു...

കൊല്ലം വയനകുളം കുന്നത്തു വളത്തുങ്കല്‍ സെയ്‌ദലി(22), മങ്കുഴി വടക്കേതില്‍ ആസിഫ് അലി(21), വാളത്തുങ്കല്‍ എണപ്പള്ളതൊടിയില്‍ നൗഷര്‍ (21), ആലപ്പുഴ തെക്കേക്കരയില്‍ ശില്‍പാലയം ശരത് (20), തട്ടമല വെളിയില്‍ മുഹത്തര്‍(21)എന്നിവരാണു പിടിയിലായത്. ആസിഫ് അലി കൊല്ലം കടപ്പാക്കടയിന്‍ കോളജ് വിദ്യാര്‍ഥിയാണ്. ശരത് തൂക്കുപാലത്തെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിയാണ്. പ്രതികള്‍ കമ്ബത്തു നിന്നും 15000 രൂപക്കാണ് കഞ്ചാവ് വാങ്ങിയത്.
കമ്ബംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പി.എം കുഞ്ഞുമുഹമ്മദ്, പ്രിവന്റീവ് ഓഫിസര്‍ പി.ജി രാധാകൃഷ്‌ണന്‍, കെ.ജെ ബിനോയി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനൂപ്, ടി.എ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനികളാണ് അറസ്‌റ്റിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ച് ജില്ല എക്‌സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിലെടുത്തു. കമ്ബംമെട്ട് ചെക് പോസ്‌റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ പിടിയിലാകുന്നത്. ഇന്നലെ പുലര്‍ച്ചെ നാലോടെ കമ്ബംമെട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കാറില്‍ ഒളിപ്പിച്ച 1.300 കിലോഗ്രാം കഞ്ചാവ് പിടികൂടി.
https://www.facebook.com/Malayalivartha

























