അങ്ങനെയൊന്നും കണ്ടുപിടിക്കാനാകില്ലെന്നുറപ്പിച്ച് ജാക്കറ്റുകളിൽ ആറു വീതം അറകൾ... അതിന് മുകളിൽ ഷർട്ടുകൂടെ ആയപ്പോൾ കള്ളി പുറത്താകില്ലെന്ന് ഉറപ്പിച്ചു; ജാക്കറ്റ് പോലുള്ള പ്രത്യേക വസ്‌ത്രത്തിലെ അറകളില്‍ ഒളിപ്പിച്ച് ട്രെയിനില്‍ കടത്താൻ ശ്രമിച്ചത് രണ്ടുകോടി... സംഭവം പാലക്കാട്

ഇന്നലെ ഉച്ചക്ക് 12.20ന് ഒലവക്കോടെത്തിയ അഹല്യ നഗരി-തിരുവനന്തപുരം സൂപ്പര്‍ ഫാസ്‌റ്റ് എക്‌സ്‌പ്രസില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പണം കണ്ടെത്തിയത്. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകെട്ടുകളായിരുന്നു. കോയമ്ബത്തൂരില്‍ നിന്നും കൊല്ലത്തേക്കാണ് പണം കൊണ്ടുപോയിരുന്നതെന്നും വ്യാപാര ആവശ്യത്തിനാണെന്നുമാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. ഇവര്‍ പതിവായി കുഴല്‍പണം കടത്തുന്നവരാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലം സ്വദേശികളായി പറയുന്ന രണ്ടുപേരും ഉത്തരേന്ത്യക്കാരാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്ബേ ഇവിടെ സ്‌ഥിരതാമസമാക്കിയതാണെന്നും പോലീസ് പറഞ്ഞു. രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രണ്ടുകോടി അഞ്ചുലക്ഷത്തി നാല്‍പതിനായിരം രൂപ റെയില്‍വേ സംരക്ഷണ സേനയും പോലീസും ചേര്‍ന്ന് പിടികൂടിയത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തു.
കൊല്ലം സ്വദേശികളായ കച്ചേരി ഹൈസ്‌കൂള്‍ ജംഗ്‌ഷനിലെ പാരഡൈസ് ഹൗസ് നമ്ബര്‍ 204ലെ എം. സുരേന്ദ്രന്‍ (24), ലക്ഷ്‌മിനട പേട്ടാച്ചിമടം പി.പി. വിവേക് (26), മഹാരാഷ്ര്‌ട സ്വദേശികളായ സതാരാ ജിഹേയിലെ പദംസിംഗ് (24), സംഗലി തായ് ജാത് ഷെഗോണ്‍ നായക് വാസ്‌തിയിലെ ആര്‍.എച്ച്.പ്രമോദ് (24), കര്‍ണാടക ബെല്‍ഗാം ഖൊട്ടനാട്ടിയിലെ വി.പി.പ്രഭാകര്‍ (26) എന്നിവരാണ് പിടിയിലായത്. പണം ജാക്കറ്റ് പോലുള്ള പ്രത്യേക വസ്‌ത്രത്തിലെ അറകളില്‍ ഒളിപ്പിച്ച് ശരീരത്തില്‍ ധരിച്ച നിലയിലാണ് കണ്ടെടുത്തത്. ഓരോരുത്തരും ധരിച്ചിരുന്ന ജാക്കറ്റുകളിലെ ആറു വീതം അറകളിലായാണ് പണം ഒളിപ്പിച്ചത്. ജാക്കറ്റിനു മുകളിലായി ഷര്‍ട്ടും ധരിച്ചിരുന്നു. ബാഗ് പരിശോധിച്ചാലും പണം കണ്ടെത്തില്ലെന്ന നിഗമനത്തിലായിരുന്നു നീക്കം. ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോലീസ് നീക്കം.
https://www.facebook.com/Malayalivartha

























