ഓട്ടോ ഡ്രൈവറായ ഇടയാര്‍ ഹരിയുടെ മരണത്തിൽ യഥാർത്ഥ ഉത്തരവാദി ആര്? ഭാര്യാസഹോദരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി തന്റെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ച് ഭാര്യവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ആശാറാനിക്കും കുടുംബത്തിനുമെതിരെ പ്രതിഷേധം കനക്കുകയാണ്. 'മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം'. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. മരണത്തിന്റെ മണമുള്ള ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂർണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു.
എൻറെ പേരിൽ സ്റ്റേഷനിൽ കള്ള കേസ് കൊടുക്കുകയും ഞാൻ പരാതി പറഞ്ഞപ്പോൾ പെണ്ണുങ്ങൾക്കാണ് മുൻഗണന എന്ന് പറഞ്ഞ് എന്നെ അവഗണിച്ച് വിടുകയും ചെയ്തു'' എന്നാണ് ഹരി മരണത്തിനു മുന്നേ പറഞ്ഞത്. എന്നാൽ, സംഭവത്തിൽ ഹരി പിന്തുണച്ചും അതുപോലെ എതിർത്തും കളിയാക്കിയും നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്. തന്നെ മോശക്കാരി ആക്കിയാണ് ഹരി മരണത്തിനു കീഴടങ്ങിയിരിക്കുന്നതെന്ന് ഭാര്യ പറയുമ്പോൾ, ഹരിയെ ക്രൂരമായി ബെൽറ്റുകൊണ്ട് ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു ചോദ്യമായി അവശിഷിക്കുന്നു. ആശാറാണിയും, കുടുംബവും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നാണ് ഹരി മരണത്തിന് മുന്നേ അറിയിച്ചത്. ഹരി മർദ്ദിക്കുന്ന വീഡിയോ ഇടുന്നതിന് മുന്നേ, തന്നെ ക്രൂരമായി മർദ്ദിച്ചു എന്നാണ് ആശ സ്വയം ന്യായീകരണവുമായി പറയുന്നത്.
ഇരുവർക്കും തമ്മിൽ പ്രശ്നങ്ങൾ നിലനിക്കെത്തന്നെ ഭാര്യാസഹോദരിയുടെ വഴിവിട്ടബന്ധങ്ങൾ ഹരി ചോദ്യം ചെയ്തിരുന്നുവെന്നും, ഇതിൽ അസ്വസ്ഥരായ ആശയും കുടുംബവും ഹരിയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഹരി വ്യക്തമാക്കുന്നു. ഹരിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് ബന്ധുക്കളും, സുഹൃത്തുക്കളും ഒരുപോലെ പറയുമ്പോൾ ആശാറാണിയുടെ സഹോദരി ആര്യ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ...
അത് എന്റെ ഫേസ്ബുക് അക്കൗണ്ട് തന്നെയായിരുന്നു. എന്നാൽ ഫോട്ടോസ് ഒന്നും അയച്ചത് ഞാനല്ല. ഇതൊന്നും ആരും വിശ്വസിക്കരുത്..ഞാൻ ഇപ്പോൾ ഒരു ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണ്.. അയാൾ എന്റെ ചേച്ചിയെ തകർക്കാനായി എന്റെ ഫോട്ടോസൊക്കെ ഫേസ്ബുക്കിലിടുമെന്ന് വെല്ലുവിളിച്ചിരുന്നു. ഇതൊക്കെ ഫേസ്ബുക്കിലിട്ട നീ പോയി ചാകേണ്ടി വരുമെന്ന് പറഞ്ഞു. ഞാൻ അല്ലാണ്ട് ഒരു വൃത്തികെട്ട രീതിയിൽ നടക്കുന്ന ഒരാളല്ല. എന്റെ പഴയ അക്കൗണ്ടിൽ കയറി എന്റെ എല്ലാ കൂട്ടുകാർക്കും ഒരു വൃത്തികെട്ട ഫോട്ടോസൊക്കെ അയച്ചു കൊടുത്തു. എനിക്ക് ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.... ആര്യാ കൃഷണ പറയുന്നു.
എന്റെ പഴയ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടാണ് അയാൾ അങ്ങനെയൊക്കെ ചെയ്തത്. ഞാനിത് സൈബർ സെല്ലിൽ പോയപ്പോൾ ഇയാൾ ഏഴ് മാസം മുൻപ് പാസ്സ്‌വേർഡും യൂസർ ഐ ഡിയും മാറ്റിയതുകാരണം അവർക്ക് അത് ഡീആക്ടിവേറ്റ് ചെയ്യാൻ സാധിച്ചില്ല . സൈബറിലോക്കെ ഞാൻ പരാതി കൊടുത്തിരുന്നു. ഞാനല്ല ഇങ്ങനെ ചെയ്തത്. പൊട്ടിക്കരഞ്ഞ് ആശാ പറയുന്നതിനിടെ അയൽവാസികൾ ആശയെ ചേർത്തുപിടിച്ച് പറയുന്നു ഇത് അമ്മയില്ലാത്ത കുഞ്ഞുങ്ങളാണ്... ഈ കുഞ്ഞു അങ്ങനെയുള്ള ഒരുപെൺകുട്ടിയല്ല, അന്ന് സാരിയെടുത്ത് തൂങ്ങാൻ ശ്രമിച്ച ഇവളെ രക്ഷിച്ചത് അയൽവാസികളായ ഞങ്ങളായിരുന്നു... അപ്പോഴും വിതുമ്പലടക്കാനാകാതെ ആര്യ പറഞ്ഞകൊണ്ടേ ഇരുന്നു... ഞാൻ അല്ല അത് ചെയ്തത്, ഞാൻ അങ്ങനെ നടക്കുന്ന പെണ്ണല്ല...
തന്റെ ഭാര്യയുടേതെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അവളുടേതല്ലെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവും പ്രതികരിക്കുന്നു. ഇത് അവളോട് വൈരാഗ്യമുള്ള ആരോ ആണ് ചെയ്തതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവ് പറയുന്നു.
https://www.facebook.com/Malayalivartha
























