അര്‍ധരാത്രിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണം

ആലപ്പുഴയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണം. പട്ടണത്തിലെ പലയിടങ്ങളിലായി ഇരുപതോളം വാഹനങ്ങള്‍ അക്രമികൾ തകര്‍ത്തുവെന്ന് പോലീസിന് പരാതി ലഭിച്ചു.
സംഭവത്തിനു പിന്നാലെ പിക‌് അപ‌് വാനിലെത്തിയ സംഘം വാഹനങ്ങള്‍ക്കു സമീപം നിര്‍ത്തി കല്ലും ഇരുമ്പു വടിയും ഉപയോഗിച്ച‌് ആക്രമിച്ചു തകര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അക്രമികളെ പൊലീസ‌് തിരിച്ചറിഞ്ഞിട്ടുണ്ട‌്. നോര്‍ത്ത‌്, സൗത്ത‌് പൊലീസ‌് സ‌്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന മാളികമുക്ക‌്, കറുത്തകാളിപ്പാലം, ആറാട്ടുവഴി, ബാപ്പുവൈദ്യര്‍ ജങ‌്ഷന്‍, വെറ്റക്കാരന്‍ ജങ‌്ഷന്‍, വട്ടയാല്‍, വാടയ‌്ക്കല്‍, കുതിരപ്പന്തി ഭാഗങ്ങളിലാണ‌് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത‌്.
അതേസമയം തകര്‍ത്ത വാഹനങ്ങളില്‍ ഭൂരിഭാഗവും കാറുകളാണ‌്. ഓട്ടോറിക്ഷകള്‍, മിനി വാനുകള്‍, ടെംപോ ട്രാവലര്‍ എന്നിവയ‌്ക്കു നേരെയും ആക്രമണമുണ്ടായി. ചില്ലുകള്‍ തകര്‍ത്തതിനു പുറമേ ചില വാഹനങ്ങളുടെ മറ്റു ഭാഗങ്ങള്‍ക്കും കേടു വരുത്തിയിട്ടുണ്ട‌്. സൗത്ത‌് പൊലീസ‌് സ‌്റ്റേഷനില്‍ ഒൻപതും നോര്‍ത്ത‌് സ‌്റ്റേഷനില്‍ എട്ടും വാഹന ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട‌്.
ആക്രമണമുണ്ടായ പ്രദേശങ്ങള്‍ ജില്ലാ പൊലീസ‌് മേധാവി കെ എം ടോമി സന്ദര്‍ശിച്ചു. ബുധനാഴ‌്ച അര്‍ധരാത്രിക്കുശേഷം ആലപ്പുഴയിലും പരിസരത്തും മഴ പെയ‌്തിരുന്നു. ഈ സമയത്താണ‌് ചില വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത‌്. ഈ സമയംകൂടി കണക്കിലെടുത്ത‌് മറ്റിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ‌് പരിശോധിച്ചു. ഇതില്‍നിന്ന‌് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട‌്. എന്നാല്‍ അക്രമത്തിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ച‌് പൊലീസിനും ധാരണയില്ല.
https://www.facebook.com/Malayalivartha























