നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ചികിത്സ തേടിയിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തന്റെ വാര്‍ഷിക ആരോഗ്യ റിപ്പോര്‍ട്ടിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദീര്‍ഘമായ പ്രസ്താവനയിലാണ് അദ്ദേഹം ഈ വിവരം ഉള്‍പ്പെടുത്തിയത്. നേരത്തെ കണ്ടെത്തിയ ട്യൂമറിനുള്ള ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും, നിലവില്‍ 76-കാരനായ പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥികളെ ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.
പുരുഷന്മാരില്‍ കണ്ടു വരുന്ന പ്രധാനപ്പെട്ട ക്യാന്‍സറുകളിലൊന്നാണിത്.രക്തപരിശോധനകളും ശാരീരികക്ഷമതാ പരിശോധനകളും ഉള്‍പ്പെടെയുള്ളവയുടെ ഫലങ്ങള്‍ സാധാരണ നിലയിലാണെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ആദ്യഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാന്‍സറിന് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് അദ്ദേഹം ക്യാന്‍സര്‍ ബാധിതനായിരുന്നു എന്ന വിവരം പരസ്യമായി വെളിപ്പെടുത്തുന്നത്.
നെതന്യാഹു പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് 2024 ഡിസംബര്‍ 29-ന് ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.ഹദസ്സ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടന്ന ഈ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീര്‍ണ്ണതകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നുംറിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഏപ്രിലില്‍ വലത് ഇന്‍ഗ്വിനല്‍ ഹെര്‍ണിയയെ തുടര്‍ന്ന് നെതന്യാഹുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആ ശസ്ത്രക്രിയയ്ക്ക് മുമ്പ് എടുത്ത സിടി സ്‌കാനില്‍ വികസിച്ച പ്രോസ്റ്റേറ്റ്, മൂത്രസഞ്ചിയില്‍ ചെറിയ കല്ലുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. 2024 ഏപ്രിലില്‍ വലത് ഇന്‍ഗ്വിനല്‍ ഹെര്‍ണിയ നീക്കം ചെയ്യുന്നതിന് നെതന്യാഹുവിന് ശസ്ത്രക്രിയ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
യുദ്ധസമയത്ത് തന്റെ ആരോഗ്യനിലയെ ഇറാന്‍ പ്രചാരണങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ രണ്ടുമാസം വൈകിയതെന്ന് നെതന്യാഹു പറഞ്ഞു. 'യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനും ഇറാന്‍ ഇത് അവരുടെ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കാനുമാണ് ഞാന്‍ ഇത് വൈകിപ്പിച്ചത്,' നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി.
'വളരെ പ്രാരംഭഘട്ടത്തിലായിരുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതായും ഇന്ന് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ശാരീരികക്ഷമതയുള്ള അവസ്ഥയിലാണെന്നും എനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന മാര്‍ച്ചില്‍, നെതന്യാഹുവിന് പരിക്കേറ്റെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha























