സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ മഞ്ജുവിന്റെ ഭാവി ഇനി സർക്കാരിന്റെ കയ്യിൽ

വനിതാ മതിലിന്റെ പേരിൽ സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ നടി മഞ്ജുവാര്യരുടെ ഭാവി അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പോക്കറ്റിലായി. പാവപ്പെട്ടവരിൽ പാവപ്പെട്ടരും നിർദ്ധനരും നിരക്ഷരരുമായ ആദിവാസികളെ നടി മഞ്ജുവാര്യർ പറ്റിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന് മുന്നിൽ നടി സഹായത്തിനായി കേഴുന്നത്.
പ്രമുഖ നടനെ കേസിൽ കുരുക്കിയെന്ന് ആരോപണം നേരിടുന്ന മഞ്ജു വാര്യർക്ക് ലഭിച്ച പുതിയ ക്വട്ടേഷൻ കുറച്ച് കടുപ്പമേറിയത് തന്നെയാണ്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ മഞ്ജുവിന്റെ വീട്ടിന് മുന്നിൽ സമരത്തിനു ഒരുങ്ങുകയാണ് ആദിവാസികൾ. അഭയകേസിലൂടെ ശ്രദ്ധേയനായ ജോമോൻ പുത്തൻ പുരയ്ക്കലാണ് സമരം നയിക്കുന്നത്. അതിന് പിന്നിൽ ചില താത്പര്യങ്ങൾ ഉണ്ടെന്നാണ് ആക്ഷേപം.
പനമരം കോളനിയിലെ ആദിവാസികളാണ് മഞ്ജുവിന്റെ വീട്ടിനു മുന്നിൽ സമരത്തിന് ഒരുങ്ങുന്നത്. 2017 ൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് മഞ്ജുവിന്റെ വീട്ടിലേക്ക് സമരം എന്ന ഭീഷണി ഉയർന്നിരിക്കുന്നത്. ആദിവാസി കോളനിയിൽ വീട് നിർമ്മിച്ച് നൽകാൻ മഞ്ജു വാര്യർ ഫണ്ടേഷൻ തീരുമാനിച്ചു. ആദിവാസികൾക്കിടയിൽ നിലനിൽക്കുന്ന വിവിധ തരം പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഫൗണ്ടേഷൻ ആദ്യം ആദിവാസി മേഖലയിൽ സർവേ നടത്തിയത്. സർവേയിൽ ആദിവാസി മേഖലയിലുള്ളവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വീടില്ലാത്തതാണെന്ന് കണ്ടെത്തി. എങ്കിൽ ഫൗണ്ടേഷൻ തന്നെ വീട് നിർമ്മിച്ച് നൽകാമെന്ന് മഞ്ജുവാര്യർ സമ്മതിച്ചു. പറയുന്നത് സിനിമാതാരമായതു കൊണ്ട് പാവപ്പെട്ട ആദിവാസികൾ വിശ്വസിച്ചു. ആദിവാസികളെയാകുമ്പോൾ പറ്റിക്കാൻ എളുപ്പമാണല്ലോ.
എന്നാൽ ആദിവാസികൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് താനൊരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യർ പറഞ്ഞു. ആദിവാസികളുടെ വിഷമതകൾ പഠിക്കുക മാത്രമായിരുന്നു ലക്ഷ്യം. നിയമം അനുകൂലമല്ലാത്തതിനാൽ സഹായ പദ്ധതികൾ ഉപേക്ഷിച്ചെന്ന് പറഞ്ഞ് മഞ്ജു കൈമലർത്തി. സർക്കാരും തങ്ങളുടെ പദ്ധതിക്ക് തടസം നിന്നു എന്നാണ് മഞ്ജുവിന്റെ പരാതി. അതേസമയം വീട് വച്ച് നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നോ എന്ന ചോദ്യത്തിന് മഞ്ജു മറുപടി പറഞ്ഞില്ല. 2017 ൽ നടന്ന സംഭവം 2019 ൽ വിവാദമാക്കിയതിന് പിന്നിൽ നിക്ഷിപ്ത താത്പര്യം ഉണ്ടെന്നാണ് മഞ്ജുവിന്റെ അഭിപ്രായം. പിന്നിൽ സി പി എം ആണോ എന്ന ചോദ്യത്തിന് മഞ്ജു ചിരിച്ചു കളഞ്ഞു. ആദിവാസികളെ തെററിദ്‌ധരിപ്പിച്ചെന്നാണ് താരത്തിന്റെ അഭിപ്രായം. അങ്ങനെയാണ് താരം മന്ത്രി ബാലനെ കണ്ടത്.
എന്നാൽ മഞ്ജുവാര്യരെ ശ്രദ്ധിച്ച് സഹായിച്ചാൽ മതിയെന്നാണ് സി പി എമ്മിന്റെ തീരുമാനം. അവർ സ്വയം കുഴിച്ച കുഴിയിലാണ് വീണത്. അതിൽ നിന്ന് കര കയറാൻ സഹായിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്ന് ഉയർന്ന പാർട്ടി നേതാക്കൾ പറയുന്നു. എന്നാൽ മന്ത്രി ബാലൻ താരത്തെ സർവാത്മനാ സഹായിക്കാനുള്ള മൂഡിലാണ്. എന്നാൽ താൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് കോടിയേരിയുമായി കൂടിയാലോചിക്കുമെന്നാണ് ബാലൻ ഔദ്യോഗികമായി പറയുന്നത്. അതിനിടെ മഞ്ജു മന്ത്രി ബാലനുമായി കൂടികാഴ്ച നടത്തി.
ആദിവാസി ക്ഷേമത്തിനുള്ള പദ്ധതികളിൽ സർക്കാരുമായി സഹകരിക്കാമെന്ന് മഞ്ജു മന്ത്രി എ കെ ബാലനെ അറിയിച്ചു. എന്നാൽ മഞ്ജു വാര്യരുടെ പദ്ധതികളിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ ഒരിക്കലും മുന്നോട്ട് പോകില്ലെന്ന് മന്ത്രി ബാലൻ അറിയിച്ചു. ഇപ്പോൾ ബാലന്റെ കോർട്ടിലാണ് മഞ്ജുവിന്റെ പന്ത്. മന്ത്രി ബാലന് പന്ത് എങ്ങോട്ട് വേണമെങ്കിലും എറിയാനുള്ള സ്വാതന്ത്ര്യമുണ്ട്. സി പി എമ്മിനെ സംബന്ധിച്ചടത്തോളം വനിതാ മതിലിൽ നിന്നുള്ള കാലുമാറ്റം വലിയ തിരിച്ചടിച്ചായിരുന്നു.ആദ്യം മതിലിൽ സഹകരിക്കുമെന്ന് പറഞ്ഞ മഞ്ജുപിന്നീട് അതിൽ നിന്നും പിൻമാറുകയായിരുന്നു. അന്നേ പാർട്ടി ഒരു പണി നൽകാൻ കാത്തിരിക്കുകയായിരുന്നു.
തെരഞ്ഞടുപ്പ് അടുത്തതോടെ മഞ്ജു സ്ഥാനാർത്ഥിയാകുമെന്നും പ്രചരണമുണ്ടായിരുന്നു. എന്നാൽ അക്കാര്യം താരം നിഷേധിച്ചു. ആദ്യം വലതു മുന്നണിയിലും പിന്നീട് ഇടത് മുന്നണിയിലും താരത്തിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. ഏതായാലും ഇടതു മുന്നണിയുമായി താരത്തിന് ഒരു ബന്ധവുമില്ല.
https://www.facebook.com/Malayalivartha
























