പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേന്ദ്ര സർക്കാരിനെ തിരിഞ്ഞുകൊത്തി സാമൂഹ്യമാധ്യമങ്ങൾ; മോദി വിരുദ്ധ കാമ്പയിനുകള്‍ക്ക് പിന്നാലെ ഇരുട്ടടിയാകുന്ന സര്‍വേ ഫലങ്ങള്‍

2014 -ൽ എൻ ഡി എ സർക്കാർ അധികാരത്തിൽ എത്തിയതിന് പ്രധാന പങ്ക് വഹിച്ച സാമൂഹ്യമാധ്യമങ്ങൾ അഞ്ച് വർഷ കാലാവധി പൂർത്തിയാകുന്ന കേന്ദ്ര സർക്കാരിനെതിരെ തിരിഞ്ഞു കൊത്തുന്നു .
അധികാരത്തിലെത്തുന്നതിന് മുന്നോടിയായി അഴിമതി ആരോപണങ്ങളില്‍ നിറഞ്ഞ യുപിഎ സര്‍ക്കാരിനെതിരെ യുവാക്കളെ തിരിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ മോദിയും ബിജെപിയും നല്ലോണം ഉപയോഗിച്ചിരുന്നു. അങ്ങനെയുള്ള പ്രധാന പ്രചാരണ ഭാഗങ്ങളിലൊന്നായ സാമൂഹ്യ മാധ്യമമാണ് ഇപ്പോൾ കൊത്തിയിരിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്വിറ്ററില്‍ ഇപ്പോള്‍ നടക്കുന്നത് മോദി വിരുദ്ധ, ബിജെപി വിരുദ്ധ കാമ്പയിനുകളാണ്.എല്ലാ ദിവസവും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആകുന്നത് ബിജെപി വിരുദ്ധ ഹാഷ്ടാഗുകളാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇപ്പോൾ ട്വിറ്ററിനോട് വിശദീകരണം തേടുകയാണ്.
കേരള സന്ദര്‍ശനത്തിനായി മോദിയെത്തിയപ്പോൾ പോമോനേ മോദി എന്ന പേരില്‍ ആയിരുന്നു ഹാഷ് ടാഗുകളെങ്കില്‍ ഇതേ ട്രെന്‍ഡ് പിന്നീട് തമിഴ്‌നാട്, ആന്ധ്രാ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലും തുടര്‍ന്നു.അതേസമയം, ട്വിറ്ററിനെതിരെ പ്രതിഷേധിക്കുക എന്ന ഹാഷ്ടാഗുകള്‍ ബിജെപിയും ഉയര്‍ത്തുന്നുണ്ടെങ്കിലും അവയൊന്നും എതിര്‍ ശബ്ദത്തിനു മേല്‍ ഉയരുന്നില്ല. .
എന്നാല്‍ ഇതിനേക്കാള്‍ വലുതായി തെരഞ്ഞെടുപ്പിന് മുന്നേ നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പുകളാണ് ബിജെപിയെ ഇപ്പോള്‍ കുരുക്കുന്നത്. ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നടത്തുന്ന പോളുകള്‍ക്ക് വിശ്വാസ്യത കുറവാണെങ്കിലും ബിജെപി അനുകൂല നിലപാട് പുലര്‍ത്തിയിരുന്നവര്‍ നടത്തിയ സര്‍വേകളുടെ ഫലങ്ങളും പാര്‍ട്ടിക്കും മോദിക്കും തിരിച്ചടിയാകുകയാണ്.
ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സംവിധായകന്‍ വിവേക് അഗ്നിഹോത്രി നടത്തിയ സര്‍വേയിലാണ് ആദ്യം തിരിച്ചടി നേരിട്ടത്. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ ശ്രമിച്ച് അഗ്നിഹോത്രിക്ക് ലഭിച്ച് മറുപടി രാഹുലിന് അനുകൂലമായിരുന്നു.
ഇതിനുപുറമേ , ടൈംസ് നൗ, റിപ്പബ്ലിക് ടിവി എന്നീ ബിജെപി അനുകൂല ചാനലുകള്‍ നടത്തിയ സര്‍വേകളും ബിജെപിക്ക് തിരിച്ചടിയായികേന്ദ്ര സർക്കാരിനെ എതിര്‍ക്കുന്നു എന്നത് മാത്രമല്ല, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നതും ബിജെപി ഐടി സെല്ലില്‍ വെല്ലുവിളി ഉയർത്തുകയാണ്.
https://www.facebook.com/Malayalivartha
























