Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

പ്രസിഡന്റാകുമെന്ന ഉറപ്പ് കെ.സുരേന്ദ്രന് ; സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒന്നാമതെത്തിയത് കെ.സുരേന്ദ്രൻ; പി.എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകും; തെരഞ്ഞെടുപ്പിനു മുന്‍പേ പ്രഖ്യാപനം ഉണ്ടായേക്കും

21 FEBRUARY 2019 12:29 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകും. തെരഞ്ഞെടുപ്പിനു മുന്‍പേ പ്രഖ്യാപനം ഉണ്ടായേക്കും. മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍ നിന്നുള്ള സുരേന്ദ്രന്റെ പിന്‍മാറ്റം ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയെ നയിക്കാന്‍ സന്നദ്ധനാണോയെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെയാണ് സുരേന്ദ്രനെ നേരിട്ട് വിളിച്ച് ആരാഞ്ഞത്. സുരേന്ദ്രന്‍ സന്നദ്ധത അറിയിച്ചതോടെ നിലവിലെ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയോടെ പാര്‍ലേെന്റിലേയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുത്തോളാന്‍ ദേശീയ നേതൃത്വം അറിയിക്കുകയായിരുന്നു.

ഇതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിമാരെ നിശ്ചയിക്കുന്നതിന് ബി.ജെ.പി ദേശീയ നേതൃത്വം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ ഏജന്‍സികളെകൊണ്ട് സര്‍വേ നടത്തിയിരുന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒന്നാമതെത്തിയത് കെ.സുരേന്ദ്രനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജനസമ്മതി തിരിച്ചറിഞ്ഞ നേതൃത്വം പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. തല്‍ക്കാലം മത്സര രംഗത്ത് നിന്ന് മാറി പാര്‍ട്ടിയെ കുടുതല്‍ ശക്തിപ്പെടുത്താന്‍ സുരേന്ദ്രനെ നിയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍പ് സുരേന്ദ്രന് എതിരായിരുന്ന ആര്‍.എസ്.എസ് നേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

മാത്രവുമല്ല ബി.ജെ.പിക്ക് ജയസാധ്യത ഉള്ള തിരുവനന്തപുരത്ത് ബി.ജെ.പിക്ക് എതിരെ ഒന്നിക്കാന്‍ യു.ഡി.എഫ്-എല്‍്.ഡി.എഫ് ധാരണയായതോടെ പാര്‍ട്ടിയെ നയിക്കാന്‍ യുവരക്തത്തെ തന്നെ ഏല്‍പ്പിക്കാമെന്ന് അമിത് ഷാ തീരുമാനിക്കുകയായിരുന്നു. പി.എസ്.ശ്രീധരന്‍പിള്ള, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരെ ഏറെ ജയസാധ്യത ഉള്ള മണ്ഡലങ്ങളിലേക്ക് പരിഗണിക്കാനും നേതൃത്വം തീരുമാനത്തിലെത്തുകയായിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മത്സരിച്ച് തോല്‍ക്കുന്നതിനെക്കാളും നല്ലത് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം തന്നെയാണ് നല്ലതെന്ന് സുരേന്ദ്രനും തീരുമാനിക്കുകയായിരുന്നു. അടുത്ത നിയമസഭാ ശതരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭയിലെത്താനുള്ള അടിത്തറ പാകാന്‍ പ്രസിഡന്റ് സ്ഥാനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങള്‍ പറയുന്നു.

ആര്‍.എസ്.എസ് പച്ചക്കൊടി കാണിച്ചതോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവിലെ പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ളയെ കുമ്മനം രാജശേഖരനു പിന്നാലെ ഗവര്‍ണര്‍ ആക്കാനാണ് ബി.ജെ.പി ആദ്യം തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍ ആയ കുമ്മനത്തിനെ തിരികെ സംസ്ഥാനത്തേക്ക് കൊണ്ടു വന്ന് തിരുവനന്തപുരത്ത് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാക്കാനും അമിത് ഷാ ദേശീയ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പിയെ കേരളത്തില്‍ പച്ചതൊടിയിക്കാതിരിക്കാന്‍ ഒന്നിക്കാനുള്ള യു.ഡി.എഫ്-എല്‍്ഡി.എഫ് രഹസ്യധാരണയെ തുടര്‍ന്ന് ഈ നീക്കം ഉപേഷിക്കുകയായിരുന്നു.

കുമ്മനം മിസോറാം വിടുന്ന മുറയ്ക്ക് ശ്രീധരന്‍പിള്ളയെ അവിടെത്തന്നെ ഗവര്‍ണര്‍ ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനം വിടാന്‍ താല്‍പര്യമില്ലെന്നാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി സേതൃത്വത്തെ അറിയിച്ചിരുന്നത്. മാത്രവുമല്ല തെരശഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹഗ പ്രകടിപ്പിക്കുകയും ശചയ്തു. തിരുവനന്തപുരം നലകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.അതുകൊണ്ടു തന്നെ കുമ്മനത്തെ കൊണ്ടുവന്നാല്‍ ശ്രീധരന്‍പിള്ള പക്ഷവും മുരളീധരപക്ഷവും സഹകരിക്കില്ലെന്ന് ദേശീയ നേതൃത്വം തിരിച്ചറിയുകയായിരുന്നു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്ന സുരേന്ദ്രന്റെ നേതൃത്വം പാര്‍ട്ടിക്ക് ഏറെ നേട്ടം ഉണ്ടാക്കാനായതും അമിത്ഷായ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ പ്രസിഡന്റ് സ്ഥാനമാണ് വീണ്ടും സുരേന്ദ്രനെ തേടിയെത്തുന്നത്. സുരേന്ദ്രനെ ഭയപ്പെടുന്നതു കൊണ്ടാണ് സി.പി.എം ശക്തമായി അദ്ദേഹത്തെ എതിര്‍ക്കുന്നതെന്ന നിരീക്ഷണവും അമിത്ഷാ ദേശീയ നേതൃതവുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ പ്രതിരോധിക്കാന്‍ സുരേന്ദ്രനെക്കൊണ്ടേ കഴിയൂവെന്നതും അമിത്ഷാ കണക്കുകൂട്ടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (16 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (27 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (4 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends