കൃപേഷിന്റെയും , ശരത്‍ലാലിന്റെയും കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ വീട് അടിച്ചുതകർത്ത് ഒരുസംഘം ആളുകൾ...

കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്ത അയ്യങ്കാവ് വീട്ടില്‍ പീതാംബരന്റെ വീട് ഒരുസംഘം അടിച്ച് തകര്‍ത്തു. വീടിന് മുന്നിലെ കൃഷിയിടത്തെ വാഴയും മറ്റ് വിളകളും വെട്ടിനശിപ്പിക്കുകയും ചെയ്തു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.
പെരിയയില്‍ കൊലപാതക സംഭവത്തിന് ശേഷം വ്യാപകമായ അക്രമമാണ് തുടരുന്നത്. സ്ഥലത്തെ സി.പി.എം ഓഫീസുകളും, കൊടിമരവും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അക്രമി സംഘം പീതാംബരന്റെ വീട് ആക്രമിച്ചത്. വീടിന്റെ അകത്ത് പ്രവേശിച്ച് അക്രമി സംഘം വാതിലുകളും, സാധനങ്ങളും തകര്‍ക്കുകയും പുറത്തേയ്ക്ക് സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























