ജീവൻ നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പും കാമുകിയുടെ ഭർത്താവിനോടും, ബന്ധുക്കളോടും തന്നെ ആശുപത്രിയിലെത്തിക്കാൻ കാല് പിടിച്ച് ജിബിൻ കരഞ്ഞു; പ്രതികളുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

കൊച്ചി കാക്കനാട് വെണ്ണല റോഡിൽ പാലച്ചുവടിന് സമീപം റോഡരികിൽ ജിബിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി യുവാവിന് ബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെ കരുതികൂട്ടി വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഫോണില്‍ നിന്നു തന്നെ മെസേജ് അയച്ചാണ് ജിബിനെ വിളിച്ചുവരുത്തിയത്. വീട്ടിലെത്തി മതില്‍ ചാടികടന്ന ഉടനെ ജിബിനെ യുവതിയുടെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജിബിന്‍ തന്റെ ജീവനു വണ്ടി ഘാതകരോട് അവസാന നിമിഷവും യാചിച്ചു. പക്ഷേ, ആരും ചെവിക്കൊണ്ടില്ല. രണ്ടര മണിക്കൂറോളം നീണ്ട മര്‍ദ്ദനത്തിലായിരുന്നു ജിബിന്‍ കൊല്ലപ്പെടുന്നത്. വാരിയെല്ലുകള്‍ തകരുന്ന മര്‍ദ്ദനമായിരുന്നു ജിബിനേറ്റത്.
എന്നെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കൂ എന്തെങ്കിലും പറ്റിയതാണെന്നു പറഞ്ഞോളാമെന്നു ജിബിന്‍ മര്‍ദ്ദിക്കുന്നവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും മര്‍ദ്ദനം തുടരുകയാണ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെ ഇക്കാര്യം സമ്മതിച്ചു. വീടിനു പുറത്തു കൂടിയുള്ള ഗോവണിയില്‍ നിന്നും ചവിട്ടി താഴെയിട്ടായിരുന്നു മര്‍ദ്ദനം ആരംഭിക്കുന്നത്. ഗോവണി പടവുകളില്‍ തട്ടി താഴെ വീണ ജിബിനെ താഴത്തെ ഗ്രില്ലില്‍ പിടിച്ചു കെട്ടിയിട്ടു. വലിയ ചുറ്റിക, അരകല്ല് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു.
ഭര്‍തൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന സദാചാര കൊലയായിരുന്നു ജിബിന്റേത്. മര്‍ദ്ദിച്ച് കൊന്നശേഷം വാഹനാപകടം എന്നു വരുത്തി തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപം ജിബിന്റെ ബൈക്കും മറിച്ചിട്ടു. അപകടം ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ പോലീസിന്റെ സംശയമാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. 13 പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ 11 പേരും ജിബിന്‍ കൊല്ലപ്പെടുന്ന വീടിനു പരിസരത്തുള്ളവരാണ്. മൂന്നുപേര്‍ പുറത്തു നിന്നു വിളിച്ചിട്ടു വന്നവരും.
https://www.facebook.com/Malayalivartha
























