Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ജോസഫിനെ നോട്ടമിട്ട് ബി.ജെ.പി; ഇടുക്കിയില്‍ പി.ജെ. ജോസഫ് മത്സരിക്കാന്‍ തയാറായാല്‍ ബി.ജെ.പി പിന്തുണ നല്‍കും; ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവച്ചത് ജോസഫിന്റെ കാര്യത്തിലെ തീരുമാനം കാത്ത്

16 MARCH 2019 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

തിരുവനന്തപുരം: ഇടുക്കിയില്‍ പി.ജെ. ജോസഫ് മത്സരിക്കാന്‍ തയാറായാല്‍ ബി.ജെ.പി പിന്തുണ നല്‍കും. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവച്ചത് ജോസഫിന്റെ കാര്യത്തിലെ തീരുമാനം കാത്ത്. കോണ്‍ഗ്രസ് ചതിച്ചതോടെ പി.ജെ. ജോസഫ് എന്തുചെയ്യുമെന്നറിയാത്ത സ്ഥിതിയിലാണ് എല്ലാവരും. ഇതിനിടയില്‍ വാശിയുടെ പുറത്ത് നിയമസഭാംഗത്വം രാജിവച്ച് ജോസഫ് സ്വതന്ത്രനായി ഇടുക്കിയില്‍ മത്സരിക്കുമെന്ന വാര്‍ത്തയും വരുന്നുണ്ട്.

ജോസഫ് ഇടുക്കിയില്‍ സ്വതന്ത്രനാകുമോയെന്ന് നോക്കിയിരിക്കുകയാണ് ബി.ജെ.പി. ജോസഫ് അങ്ങനെ മത്സരിക്കാന്‍ തയാറായാല്‍ ബി.ജെ.പി അദ്ദേഹത്തിന് പിന്തുണ നല്‍കും. ഇതുവരെ ജോസഫുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെങ്കിലും ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വക്താവായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ എത്തിയ സാഹചര്യത്തില്‍ ജോസഫിനെ കൂടി ഒപ്പം കൊണ്ടുവന്നാല്‍ അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് ഇതിനുള്ള കരുനീക്കങ്ങള്‍ നടക്കുന്നത്.
ഇത്തരത്തിലുള്ള ആലോചന ബി.ജെ.പി കേന്ദ്രങ്ങളില്‍ നടക്കുന്നതുകൊണ്ടാണ് ഇന്നലയോ ഇന്നോ നടത്താന്‍ തീരുമാനിച്ചിരുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവര്‍ മാറ്റിവച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമപ്രഖ്യാപനം തിങ്കളാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ ജോസഫ് ഒരു നിലപാട് സ്വീകരിക്കുമെന്നാണ് അവരുടെ കണക്കുകുട്ടല്‍.
ഇടുക്കി സീറ്റ് നല്‍കാമെന്ന് വ്യാാേഹിപ്പിച്ചശേഷം കോണ്‍ഗ്രസ് ചതിച്ചുവെന്ന ഒരു വികാരം ഇപ്പോള്‍ ജോസഫിനുണ്ട്. കഴിഞ്ഞദിവസം ഇടുക്കി സീറ്റില്‍ മത്സരിപ്പിക്കാമെന്ന തരത്തില്‍ സംസാരിച്ചിട്ട് ഇന്നലെ കോണ്‍ഗ്രസ് കരണം മറിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. അതുകൊണ്ടുതന്നെ ഇനി കോണ്‍ഗ്രസിനെ വിശ്വസിച്ചിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ജോസഫ്. ഇടതുമുന്നണിയിലേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുമില്ല. ഇനിയൂം കോണ്‍ഗ്രസിനെ വിശ്വസിച്ച് ഒപ്പം നിന്നാല്‍ ഒന്നുമല്ലാതായിതീരുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പൊതു നിലപാട്.
സീറ്റ് വിഷയം ഇത്രയൂം വഷളാക്കിയത് തന്നെ കോണ്‍ഗ്രസാണെന്നാണ് അവരുടെ അഭിപ്രായം വെറുതെയിരുന്ന ജോസഫിനെ ഇളക്കിവിട്ട് സീറ്റിന് വേണ്ടി വാശിപിടിപ്പിച്ചിട്ട് അവകാശം കുഴിയിലിറക്കിയെന്നാണ് പരാതി. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. എന്നാല്‍ ശരിയാക്കാമെന്ന് പറഞ്ഞ് വീണ്ടും അവര്‍ ചതിക്കുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സ്വതന്ത്രനായി ജോസഫ് ഇടുക്കിയില്‍ മത്സരിക്കണമെന്ന വികാരമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത്‌ജോസഫാണ്.
ജോസഫ് മത്സരിക്കുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് ലോട്ടറി കിട്ടിയതുപോലെയാണെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഇപ്പോള്‍ തന്നെ പി.സി. തോമസ് ഒപ്പമുണ്ട്. പി.ജെ. ജോസഫുകൂടി വന്നാല്‍ ക്രിസ്തീയവിഭാഗങ്ങളെ ഒപ്പം കൊണ്ടുവരാമെന്നും അവര്‍ കണക്കുകൂട്ടന്നു. എന്തായാലും മുസ്ലീം ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ട്. അതേസമയം ക്രിസ്തീയവിഭാഗങ്ങളില്‍ കടന്നുകയറാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഈ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ സ്വാധീനമുറപ്പിക്കാതെ കേരളത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും ബി.ജെ.പിക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് കുറേക്കാലമായി ബി.ജെ.പി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തിലൂടെ ഹിന്ദുസമുദായങ്ങളില്‍ ധ്രുവീകരണമുണ്ടാക്കിയിട്ടുണ്ട്. ഇനി ക്രിസ്തീയ സഭകളുടെ പിന്തുണകൂടി ലഭിച്ചാല്‍ കേരളത്തില്‍ സീറ്റുനേടാമെന്ന നിലയിലാണ് അവര്‍. അതിനാണ് ആദ്യം അല്‍ഫോണ്‍സ് കണ്ണന്താനാത്തെ ഒപ്പം കൂട്ടിയത്. കേരളത്തില്‍ ഒരു സ്വാീധനവും ചെലുത്താന്‍ കഴിയില്ലെങ്കിലും ടോംവടക്കനെ പിടിച്ചെടുത്തതും ഇതേ ലക്ഷ്യം വച്ചാണ്. നേരത്തെതനെ് പി.സി. തോമസ് ഒപ്പമുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫുകൂടി വന്നാല്‍ ലക്ഷ്യം നിറവേറ്റാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ജോസഫിന് സമുദായത്തിലും മറ്റുമുള്ള സ്വാധീനവും ഗുണകരമാകുമെന്നും അവര്‍ വിലയിരുത്തുന്നു.
ഇടുക്കിയില്‍ ജോസഫ് മത്സരിച്ചാല്‍ ജോസഫിന്റെ സ്വാധീനവും തങ്ങളുടെയും ബി.ഡി.ജെ.എസിന്റെയൂം ശക്തിയും ഉപയോഗിച്ച് ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്നും അതിലൂടെ വിജയിച്ചുകയറാമെന്നും കണക്കുകൂട്ടലുണ്ട്. വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഇതുപയോഗിച്ച് കോണ്‍ഗ്രസില്‍ നിന്നും കേരള കോണ്‍ഗ്രസുകളില്‍ നിന്നും നല്ലൊരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് ശക്തമാകാമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്. ഇതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടിയിരിക്കുന്നതിന്റെ കാരണവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (45 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (52 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends