മെന്റൽ അർജുൻ’ പോലീസ് പിടിയിൽ; ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ പിടിച്ചുമാറ്റാൻ ചെന്ന ശ്രീവരാഹം സ്വദേശി ശ്യാമിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെ പോലീസ് പൊക്കിയത് തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനിൽ വഴി മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ...

ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ തടയാൻ ചെന്ന ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ‘മെന്റൽ അർജുൻ’ എന്ന് വിളിക്കുന്ന അര്‍ജുന്‍ പിടിയില്‍. ഒളിവില്‍ ആയിരുന്ന പ്രതിയെ ഫോര്‍ട്ട് പോലീസാണ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അര്‍ജുന്റെ കുത്തേറ്റ് ശ്യാം എന്ന യുവാവ് മരണമടഞ്ഞത്. സംഭവത്തില്‍ മനോജ്, രജിത്ത് എന്നീ പ്രതികളെ പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പരിക്കേറ്റ് ചിക്തിസയിലായിരുന്നു ഇവര്‍. എന്നാല്‍ അര്‍ജുന്‍ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പ്രതിയെ പോലീസ് പൊക്കുകയായിയിരുന്നു. ഒളിവിലായിരുന്ന അര്‍ജുന്‍ കഴിഞ്ഞ ദിവസം തന്റെ ഒരു സുഹൃത്ത് വഴി വീട്ടില്‍ നിന്നും പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ സുഹൃത്തിനെ പിടികൂടിയ പോലീസ് അര്‍ജുന്റെ വിവരം ഇയാളില്‍ നിന്നും മനസ്സിലാക്കി നീക്കം നടത്തുകയായിരുന്നു.
മുംബൈയിലും ബാംഗ്‌ളൂരിലും ജോലി ചെയ്തിട്ടുള്ള അര്‍ജുന്‍ അവിടേയ്ക്ക് കടക്കാന്‍ ശ്രമം നടത്തുമെന്ന് പ്രതീക്ഷിച്ച പോലീസ് ആ നിലയില്‍ അവിടെയെല്ലാം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കൂട്ടുകാരന്‍ വഴി വീട്ടിലെ പാസ്‌പോര്‍ട്ട് തിരിച്ചെടുക്കാന്‍ അര്‍ജുന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പിടിയിലാകുകയായിരുന്നു.
സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ ഉടന്‍ തന്നെ പോലീസ് ചോദ്യം ചെയ്യും. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റതെന്നായിരുന്നു വിവരം. മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജുന്‍ ഒരാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha


























