പണിയെടുക്കാതെ ആർഭാട ജീവിതം നയിക്കാൻ ഭിക്ഷയാചിച്ച് അമ്മയും മകളും; പണം ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് പറഞ്ഞ വീട്ടമ്മയോട് ഒരു മുണ്ടെങ്കിലും നൽകണമെന്ന് കണ്ണീരോടെ യാചിച്ചു: ജനാലയിലൂടെ മുണ്ട് കൈമാറുന്നതിനിടെ അമ്മയും മകളും പൊട്ടിച്ചെടുത്തത് ഒന്നര പവന്റെ മാല... പിന്നാലെ കിട്ടിയത് എട്ടിന്റെ പണിയും

കഴിഞ്ഞ 15-ാം തീയതി താന്നിക്കലാണ് ഭിക്ഷ യാചിച്ച് അമ്മയും മകളും എളമക്കരയിലെ വീട്ടമ്മയുടെ വീട്ടിലെത്തിയത്. വീട്ടിലാരുമില്ലെന്നും പണമില്ലെന്നും വയോധിക ജനാലയിലൂടെ അറിയിച്ചു. എങ്കിൽ മുണ്ടെങ്കിലും തരാൻ ആവശ്യപ്പെട്ടു. ജനലിലൂടെ ഇത് നൽകുന്നതിനിടെയാണ് ഒന്നരപ്പവനോളം വരുന്ന മാല പൊട്ടിച്ച് ഇരുവരും കടന്നുകളഞ്ഞത്. സമീപത്തുള്ള സി.സി.ടി.വി.കളിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞു. ഇത് പോലീസ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നൽകി.
തുടർന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇവരിൽനിന്ന് മാല കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശികളായ അറയ്ക്കപ്പറമ്പിൽ വീട്ടിൽ ജിജി (55), മകൾ വിസ്മയ (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പണിയെടുക്കാതെ ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ. പി.ടി. ബിജോയ്, എ.എസ്.ഐ. രഘുനന്ദനൻ, സി.പി.ഒ.മാരായ വർഗീസ്, രാജേഷ്, സുധീർബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























