റോഷൻ ആൻഡ്രൂസും ഗുണ്ടകളും ക്രൂരമായി മർദിച്ചു; അക്രമികൾ തന്നെയും മകളേയും സ്ത്രീയെന്ന പരിഗണനപോലും കാട്ടാതെ ആക്രമിച്ചു; പ്രശ്നങ്ങൾക്ക് എല്ലാം കാരണം സഹസംവിധായകയായ യുവതി; സംവിധായകൻ റോഷൻ ആൻഡ്രൂസ് വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ആൽവിൻ ആന്റണിയുടെ ഭാര്യ

നിർമ്മാതാവ് ആൽവിൻ ആന്റണിയെ സംവിധായകൻ റോഷൻ ആൻഡ്രൂസ് വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ആൽവിൻ ആന്റണിയുടെ ഭാര്യ രംഗത്ത്. ആൽവിനും സംവിധായകൻ റോഷൻ ആൻഡ്രൂസും സുഹൃത്തുക്കളായിരുന്നു. മകൻ റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു.എന്നാൽ റോഷൻ ആൻഡ്രൂസിന്റെ സംഘത്തിൽ പുതുതായി വന്ന വനിതാ സഹസംവിധായകയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ട്ടപ്പെട്ടിരുന്നില്ല .ഇതിന്റെ പേരിൽ മകനെ ശകാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ കാര്യങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നു .ഇതിനു പിന്നാലെയാണ് റോഷൻ ആൻഡ്രൂസും സംഘവും തങ്ങളെ ആക്രമിച്ചതെന്ന് ആൽവിൻ ആന്റണിയുടെ ഭാര്യ മലയാളി വാർത്തയോട് പറഞ്ഞു .
മകനും സഹസംവിധായകയായ പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി തുടർന്നും തർക്കങ്ങൾ ഉണ്ടായി.എന്നാൽ പ്രശ്നത്തിൽ മകന്റെ നിരപരാധിത്വം തെളിയിച്ച് ഞങ്ങൾ മാപ്പ് പറഞ്ഞിരുന്നു.പിന്നാലെ മകന്റെ സുഹൃത്തായ ഡോക്ടറുമായി ബന്ധപ്പെടുകയും പ്രശ്നപരിഹാരത്തിനെന്ന വ്യാചേന വീട്ടിലേക്ക് റോഷൻ ആൻഡ്രൂസ്കടന്നുവരികയായിരുന്നു. മകനെ അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വനറോഷൻ മകനെ കാണണം എന്നാണ് ആവശ്യപ്പെട്ടത്. പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാം എന്ന ആവശ്യത്തോട് റോഷൻ ആൻഡ്രൂസിൽ നിന്നും അനുകൂല മറുപടിയല്ല ഉണ്ടായത്. ചർച്ചയ്ക്കിടയിൽ മധ്യസ്ഥനായെത്തിയ ഡോക്ടറെ റോഷൻ ആൻഡ്രൂസും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടയിൽ തനിക്കും ഭർത്താവിനും മകൾക്കും മർദ്ദനമേറ്റു. ഒരു ചെറിയ പെൺകുട്ടിയ്ക്ക് വേണ്ടി റോഷൻ എന്തിനാണ് തങ്ങളുടെ കുടുംബത്തെ ആക്രമിച്ചതെന്ന് മനസ്സിലാകുന്നില്ല.
മകനും സഹസംവിധായകയുമായ പെൺകുട്ടിയും നല്ല സുഹൃത്തുക്കളായിരുന്നു അതവൻ ഞങ്ങളോടും പറഞ്ഞിട്ടുള്ളതാണ്.മകൻ മയക്കുമരുന്നിന് അടിമയാണ് എന്നതരത്തിലുള്ള റോഷന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha
























