എസ് എസ് എൽ സി പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ല ;പരീക്ഷാ ഹാളില്‍ 'കാര്യം സാധിച്ച്' വിദ്യാര്‍ത്ഥി; കടുത്ത മാനസിക സമ്മർദ്ധം മൂലം പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥി; സംഭവം കടയ്ക്കലിൽ
സംസ്ഥാനത്തൊട്ടാകെ എസ് എസ് എൽ സി പരീക്ഷ ചൂടാണ് അരങ്ങേറുന്നത്. ആദിയോടെയും വെമ്പലോടെയും വിദ്യാർത്ഥികൾ പരീക്ഷകളെ നേരിടുമ്പോൾ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ മാനസിക സമ്മർദ്ധം ചെലുത്തി അധ്യാപിക.
പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകണമെന്നാവശ്യപെട്ട വിദ്യാർത്ഥി, ടീച്ചർ അനുവദിക്കാത്തതിനെ തുടർന്ന് പരീക്ഷാ ഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തി. തുടർന്ന് പരീക്ഷ ഹാളിലെ വിദ്യാർത്ഥികൾ നാറ്റം സഹിക്കവയ്യാതെ ഇറങ്ങി യോടി . ചൊവ്വാഴ്ച കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവ ബഹുലമായ കഥ അരങ്ങേറിയത്.
സംഭവം ഇങ്ങനെ :-
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെമിസ്ട്രി പരീക്ഷ എഴുതുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് വിദ്യാർത്ഥി ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ ആവശ്യം നിഷേധിച്ചു. തുടർന്ന് പരീക്ഷയെ അഭിമുഖീകരിക്കാൻ പറ്റാതെ വന്ന വിദ്യാർത്ഥി നിരവധി തവണ തനിക്ക് ശൗചാലയത്തിൽ പോകണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ടെങ്കിലും അധ്യാപിക ചെവിക്കൊണ്ടില്ല.
ഇതിനുപുറമേ , വിദ്യാര്‍ത്ഥിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ കാര്യംഅറിയിക്കാനുള്ള സന്മനസ്സ് പോലും അധ്യാപിക കാണിച്ചില്ല . തുടർന്ന് പരീക്ഷയെഴുതാൻ കഴിയാത്തവിധം അവശനായ വിദ്യാർത്ഥി പരീക്ഷാഹാളിൽ 'കാര്യം സാധിക്കുകയായിരുന്നു . തുടർന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ മറ്റു വിദ്യാർത്ഥികൾ ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടി.
തുടർന്ന് ക്ലാസിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥികളെ അധ്യാപിക പരീക്ഷ എഴുതാൻ പറഞ്ഞു തിരിച്ചു വിളിക്കുകയും വിദ്യാർത്ഥികൾ അസഹ്യമായ ദുർഗന്ധത്തെ സഹിച്ചുകൊണ്ടാണ് അവസാനം വരെയും പരീക്ഷ എഴുതിയത്. എന്നാല്‍ പരീക്ഷാസമയം കഴിഞ്ഞശേഷമാണ് സ്കൂൾ അധികൃതർ വിവരമറിയുന്നത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, വിദ്യാർഥി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞില്ല. ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കൾ വിവരമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ അധ്യാപികയ്‍ക്കെതിരേ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അധ്യാപികയുടെ നിരുത്തരവാദപരമായ നടപടിമൂലം പരീക്ഷാ ഹാളിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടമായെന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha