Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഏപ്രില്‍ മുതല്‍ ആറു ട്രെയിനുകള്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് പുറത്ത്, ഷൊര്‍ണൂര്‍ സ്റ്റേഷനെ ട്രയാംഗുലര്‍ സ്റ്റേഷനാക്കിയാല്‍ സമയപ്രശ്‌നവും സാങ്കേതികപ്രശ്‌നവും പരിഹരിക്കാം എന്നിരിക്കേയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനം!

21 MARCH 2019 04:02 PM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ ഒന്നുമുതല്‍ ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശനമില്ല. തിരുവനന്തപുരം -ഡല്‍ഹി രപ്തി സാഗര്‍, ആലപ്പുഴ -ധന്‍ബാദ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, ഡല്‍ഹി-തിരുവനന്തപുരം രപ്തി സാഗര്‍, ധന്‍ബാദ് -ആലപ്പുഴ, തിരുവനന്തപുരം-മധുര എന്നീ ആറ് ട്രെയിനുകളാണ് ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ കടത്തിവിടാനാണ് റെയില്‍വേയുടെ നീക്കം. ഇത് ഫലത്തില്‍ മലബാറിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയായിമാറും. ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് ഏപ്രില്‍ മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശനമില്ലാതാകുന്നത്.

നേരത്തെ, ഈ തീരുമാനം ഉണ്ടാകുമെന്നറിഞ്ഞപ്പോള്‍ത്തന്നെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും റെയില്‍വേ യാത്രക്കാരുടെ സംഘടനകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നും ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ നടപ്പാക്കുന്ന പുതിയ സമയപ്പട്ടിക പ്രകാരം ആറ് ട്രെയിനുകളും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ കയറാതെ പോകണം.

ഷൊര്‍ണൂരിന് പകരം തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനായ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും പാലക്കാടും ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുകയാണ്. ഈ ട്രെയിനുകളില്‍ കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് യാത്രചെയ്യുന്നത്.

കണക്ഷന്‍ ട്രെയിന്‍ ലഭിക്കേണ്ട യാത്രക്കാര്‍ ഒറ്റപ്പാലത്തോ വടക്കാഞ്ചേരിയിലോ വണ്ടിയിറങ്ങി കയറണമെന്നാണ് റെയില്‍വേ പറയുന്നത്. ഷൊര്‍ണൂര്‍ റെയില്‍വേ ജംഗ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ കിഴക്കുഭാഗത്തുകൂടി ഈ ട്രെയിനുകള്‍ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കും തിരിച്ച് ചെന്നൈ ഭാഗത്തേക്കുമായി ഓടും.

മലബാറില്‍നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് ഷൊര്‍ണൂരിലെത്തിയാല്‍ കണക്ഷന്‍ ട്രെയിനായി ഉപയോഗിക്കുന്നതാണ് ആറ് ട്രെയിനുകളും. പുതിയ തീരുമാനം മലബാറിലെ യാത്രക്കാര്‍ക്ക് കടുത്ത തിരിച്ചടിയായിമാറുകയാണ്. ഷൊര്‍ണൂര്‍ സ്റ്റേഷനെ ട്രയാംഗുലര്‍ സ്റ്റേഷനാക്കി മാറ്റിയാല്‍ സമയപ്രശ്‌നവും സാങ്കേതികപ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കും.

പാലക്കാട് വഴി തിരിഞ്ഞുവന്ന് ഷൊര്‍ണൂരില്‍ കയറിപ്പോകാനുള്ള സമയമാണ് റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്. ഇതു പരിഹരിക്കാനാണ് ട്രയാംഗുലര്‍ സ്റ്റേഷന്‍ എന്ന ആവശ്യം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയത്. ട്രയാംഗുലര്‍ സ്റ്റേഷനാക്കാനുള്ള സ്ഥലം റെയില്‍വേയുടെ കൈവശമുണ്ട്.

മലബാര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരം, ചെന്നൈ ഭാഗത്തേക്ക് ആഴ്ചകള്‍ക്ക് മുമ്പേ റിസര്‍വേഷന്‍ പൂര്‍ത്തിയാകും. തിരക്ക് കാരണം ടിക്കറ്റ് ലഭിക്കാത്ത പലരും ഷൊര്‍ണൂരില്‍നിന്ന് ട്രെയിനുകള്‍ മാറിക്കയറുകയാണ് ഇതുവരെ ചെയ്തുവരുന്നത്. എന്നാല്‍, ഇനി ഒറ്റപ്പാലത്തേക്കും വടക്കാഞ്ചേരിയിലേക്കും പോകാതെ കണക്ഷന്‍ ട്രെയിന്‍ കിട്ടില്ലെന്ന അവസ്ഥയാണ്.

ഈ ട്രെയിനുകള്‍ ജംഗ്ഷനില്‍ വരുമ്പോള്‍ ഇപ്പോള്‍ എന്‍ജിന്‍ മാറ്റുന്നതിനും മറ്റുമായി അരമണിക്കൂറിലധികം നിര്‍ത്തിയിടുന്നത് ദീര്‍ഘദൂരയാത്രക്കാര്‍ക്കും കടുത്ത ദുരിതമാകുകയാണ്. ജംഗ്ഷനിലെ ട്രാഫിക് സംവിധാനവും താറുമാറാകുന്നുണ്ട്.

റെയില്‍വേയുടെ പുതിയ ഉത്തരവ് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുമെന്നും ബദല്‍ സംവിധാനത്തിന് റെയില്‍വേ അധികൃതര്‍ ശ്രമിക്കണമെന്നും റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എന്‍.നമ്പ്യാരും കെ.മുഹമ്മദലിയും ആവശ്യപ്പെട്ടു. 20 വര്‍ഷത്തിലധികമായി മാറിമാറി വന്ന സര്‍ക്കാരുകള്‍ ട്രയാംഗുലര്‍ സ്റ്റേഷന്‍ എന്ന ദീര്‍ഘനാളത്തെ ആവശ്യം പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നുവെന്നും ഇരുവരും ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (3 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends