പ്രാർത്ഥനയോടെ ആ കുരുന്നിന്റെ ജീവനുവേണ്ടി കേരളം; 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്‌ത്രക്രിയയ്ക്ക് വേണ്ടി ജാഗ്രതയോടെ ശ്രീചിത്ര ആശുപത്രിയും, റോഡുകളിലെ അനാവശ്യ കുരുക്കുകൾ ഒഴുവാക്കി പൊതുജനങ്ങളും, ശ്രദ്ധയോടെ ജില്ലാ പോലീസ് മേധാവികളും കളക്ടർമാരും

കേരളം മുഴുവൻ ഒരു കുരുന്നിന്റെ ജീവനുവേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കുകയാണ്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് KL-60 - J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കുട്ടിയുമായി ആംബുലൻസ് കണ്ണൂർ സെൻട്രൽ ജയിൽ പിന്നിട്ടിരിക്കുകയാണ്.
ആരോഗ്യ നില വഷളായതിനെ തുടർന്ന് പോലീസ് അകമ്പടിയോടുകൂടി എല്ലാ ജില്ലകളിലെയും ഗതാഗത കുരുക്കും ഒഴുവാക്കാനുള്ള ശ്രമത്തിലാണ് ചൈൽഡ് പ്രൊട്ടക്റ്റ് ടീം. ഇതിനായി സി കെ നാസർ കാഞ്ഞങ്ങാട് ഫേസ്ബുക്കിലൂടെ പൊതുജനകളോട് ഓരോ മണിക്കൂറിലും ആംബുലൻസ് എത്തുന്ന ജില്ലകളിൽ ഗതാഗത സൗകര്യം ഒരുക്കണമെന്നും, അതാതു ജില്ലകളിലെ പോലീസുമായി ഈ വിവരങ്ങൾ കൈമാറി സുരക്ഷയൊരുക്കണമെന്നും, കുട്ടിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായതിനാൽ ചിലപ്പോൾ അടിയന്തിര സാഹചര്യങ്ങളിൽ ആംബുലൻസ് കടന്നുപോകുന്ന ജില്ലയിലെ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കേണ്ടി വരും, ഇതിനായി ആശുപത്രികളുമായും ബന്ധപ്പെടണമെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അഭ്യർത്ഥിക്കുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടെയാണ് ഹൃദയ ശസ്‌ത്രക്രിയക്കായ് കുട്ടിയുമായി KL-60 - J 7739 എന്ന നമ്പറിലെ ആംബുലൻസ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടത്. കുട്ടിയോടൊപ്പം മാതാപിതാക്കളും ആംബുലൻസിലുണ്ട്. ഫേസ്ബുക്ക് ലൈവിൽ ചൈൽഡ് പ്രൊട്ടക്റ്റ് ടീമിന് മികച്ച പിന്തുണയാണ് പൊതുജനങ്ങളിൽ നിന്ന് കിട്ടികൊണ്ടിരിക്കുന്നത്. കുട്ടിയുടെ ചികിത്സാ സഹായത്തിന് സന്നദ്ധരായി നിരവധിപേരാണ് മുന്നോട്ട് വരുന്നത്. ഇലക്ഷൻ പ്രചാരണങ്ങൾ പൊടിപൊടിക്കുന്നു ഈ സമയത്ത് റോഡ് റോഡിലെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴുവാക്കി വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് ഒരു കുരുന്നു ജീവനുവേണ്ടി ഞങ്ങളും അഭ്യർത്ഥിക്കുകയാണ്.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം വ്യക്തമാക്കുന്നു. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി എല്ലാ ജില്ലകളിലും നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























