സ്ത്രീകളെ മുസ്ലീം പള്ളികളിൽ തടയുന്നത് ആരാണെന്ന് സുപ്രീം കോടതി ചോദിച്ചതോടെ പിണറായി വിജയന്റെ നെഞ്ചിൽ നെരിപ്പോട്

സ്ത്രീകളെ മുസ്ലീം പള്ളികളിൽ തടയുന്നത് ആരാണെന്ന് സുപ്രീം കോടതി ചോദിച്ചതോടെ പിണറായി വിജയന്റെ നെഞ്ചിൽ നെരിപ്പോട്. കേന്ദ്ര സർക്കാരിനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നതെങ്കിലും അങ്കലാപ്പിലായത് കേരള സർക്കാരാണ്. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി തിരക്കിയിട്ടുണ്ട്. ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്രസർക്കാർ, മുസ്ലീം വഖഫ് ബോർഡ്, മുസ്ലീം വ്യക്തി നിയമ ബോർഡ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ക്ഷേത്രം, പള്ളി തടങ്ങിയ ആരാധനാലയങ്ങൾക്കെതിരെ ഭരണഘടനയുടെ പതിനാലാം അനുചേദം ഉപയോഗിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു.
മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം കുടുംബമാണ് ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ശബരി മലയിലെ യുവതി പ്രവേശനമാണ് ഹർജിയിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്. മുസ്ലീം പള്ളികളിൽ നിന്നും യുവതികളെ വിലക്കുന്നത് അവകാശ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.
ഇത്തരമൊരു ഹർജി പരിഗണനക്കെടുത്തപ്പോൾ തന്നെ കേരളത്തിലെ ഇ കെ സുന്നി വിഭാഗം രംഗത്തെത്തി. നീക്കം അംഗീകരിക്കില്ലെന്ന് ആലിക്കുട്ടി മുസലിയാർ പത്ര സമ്മേളനം നടത്തി. ഒരു കാരണവശാലും അത്തരമൊരു നീക്കം അനുവദിക്കുകയില്ലെന്നാണ് അദ്ദേഹം തറപ്പിച്ച് പറഞ്ഞത്. വിശ്വാസികളുടെ കാര്യത്തിൽ കോടതികൾക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലും തങ്ങൾ വിശ്വാസികൾക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പ്രതിസന്ധിയിലായത് പിണറായി സർക്കാർ തന്നെയാണ്. ശബരിമലയിലുണ്ടായ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം വന്നു ചേർന്നിരിക്കുന്നത്.
ശബരിമലയിൽ യുവതികളെ കയറ്റിയ പിണറായി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നാൽ അത് വലിയ പ്രതിസന്ധിക്ക് ഇടയാക്കും.കാരണം ഹിന്ദു വോട്ടുകൾ കോൺഗ്രസിനെതിരെ സമാഹരിച്ചാണ് പിണറായി അധികാരത്തിലെക്കിയത്. സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകാൻ പോകുന്ന വിപത്തുകൾ വിവരണാതീതമായിരിക്കും. കോടതി പ്രതികരണത്തെ കുറിച്ച് ഇതിനകം സി പി എമ്മിൽ അനൗപചാരിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കോടതിയിൽ നിന്നും സ്ത്രീ പ്രവേശനം സംബന്ധിച്ച് അനുകൂലമായ ഒരു പ്രതികരണമുണ്ടായാൽ എന്ത് ചെയ്യുമെന്ന് സി പി എം ആലോചന തുടങ്ങിയിട്ടുണ്ട്.
സി പി എം മുസ്ലീം സമുദായത്തെ പിന്തുണക്കുന്നവരാണ്. മലപ്പുറത്ത് ലീഗ് സ്ഥാനാർത്ഥിയായ പികെ കുഞ്ഞാലിക്കുട്ടിയുടെ അനായാസ വിജയത്തിന് പോലും സി പി എം കളമൊരുക്കി. ദുർബലനായ ഒരു യുവാവിനെ ഇവിടെ രംഗത്തിറക്കിയത് പോലും കുഞ്ഞാലികുട്ടിക്ക് വേണ്ടിയാണ്. ഭാവിയിൽ കുഞ്ഞാലിക്കുട്ടിയെ സി പി എം നോട്ടമിടുന്നുണ്ട്. ബിജെപിയെ വളർത്താൻ സിപിഎം ശ്രമിക്കുന്നത് പോലും ഇതിന്റെ ഭാഗമായാണ്.
അതായത് ശബരിമല പോലെയായിരിക്കില്ല പള്ളി വിധി. അവിടെ സ്ത്രീകളെ കയറ്റാൻ കോടതി ഉത്തരവിട്ടാലും പോയി പണി നോക്കാൻ പിണറായി പറയും. കാരണം ഹിന്ദുക്കളെ പോലെയല്ല മുസ്ലീങ്ങൾ. അവർക്ക് ബി ജെ പി പോലൊരു പാർട്ടിയില്ല. അതോടെ സുപ്രീം കോടതിയോടുള്ള പിണറായിയുടെ ആരാധനയും അവസാനിക്കും.
https://www.facebook.com/Malayalivartha
























