വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; പണി പാളിയതോടെ അബുദാബിയിലേയ്ക്ക് മുങ്ങിയ പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി

കൊച്ചി പനമ്പിള്ളി നഗറിൽ പെൺകുട്ടികൾക്ക് നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താനായാണ് പ്രതി കൃത്യം നടത്തിയത്. പാലക്കാട് തച്ചൻപാറ പൂവത്തിങ്കല്‍ മനു(24) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 14ന് പനമ്പള്ളി നഗറിലാണ് സംഭവം. ഊട്ടി സ്വദേശിയായ പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൃത്യം നടത്തിയ ശേഷം മനു അബുദാബിയിലേക്ക് കടക്കുകയായിരുന്നു.
കടുത്ത സമ്മര്‍ദം ചെലുത്തിയാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. കൊച്ചിയിലെ മാളില്‍ ജോലി ചെയ്തുകൊണ്ടാണ് പെണ്‍കുട്ടി പഠിത്തം മുന്നോട്ട്കൊണ്ടുപോയിരുന്നത്. സംഭവം നടക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനു യുവാവ് തീരുമാനിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കിട്ടാതിരുന്നതിനാല്‍ പദ്ധതി വിജയിച്ചില്ല. തുടര്‍ന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തി പിന്തുടര്‍ന്നു. 14നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത്.
ഊട്ടി സ്വദേശിയായ പെൺകുട്ടിയും കൂട്ടുകാരിയും സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മനു വഴിയിൽ തടഞ്ഞു നിർത്തിയാണ് പെട്രോളൊഴിച്ചത്. ഭയന്നു വിറച്ച പെൺകുട്ടികൾ സ്കൂട്ടർ മറിച്ചിട്ട് എതിർവശത്തേക്ക് ഓടി. പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടതിനാൽ പദ്ധതി പാളി. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയും അതോടൊപ്പം മാളിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന കുട്ടിക്കു നേരെയാണ് ആക്രമണമുണ്ടായത്.
അബുദാബിയിൽ നിന്ന് മനു കേരളത്തിലെത്തിയത് ആത്മാർത്ഥ സുഹൃത്തുക്കളെ പോലും അറിയിക്കാതെയായിരുന്നു. അബുദാബിയിൽ നിന്ന് ബെംഗളൂരുവിലേക്കു ടിക്കറ്റിനു ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്നായിരുന്നു തിരുവനന്തപുരത്ത് ഇറങ്ങാൻ തീരുമാനിച്ചത്. ഇവിടെ നിന്നു കോയമ്പത്തൂരിലെത്തി ബൈക്ക് വാടകയ്ക്കെടുത്തു കൊച്ചിയിൽ എത്തി. ചിറ്റൂർ റോഡിലെ ഹോട്ടലിൽ റൂമെടുത്ത് പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. ഇതിനിടെ പാലക്കാട്ടുവച്ച് കുപ്പിയിൽ പെട്രോൾ വാങ്ങി കരുതി. പദ്ധതി നടപ്പാക്കി യാതൊരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപെടുന്നതിനായിരുന്നു യുവാവിന്റെ രഹസ്യനീക്കങ്ങൾ എന്നാണ് പൊലീസ് കരുതുന്നത്.
സംഭവം നടക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനു യുവാവ് തീരുമാനിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കിട്ടാതിരുന്നതിനാൽ പദ്ധതി വിജയിച്ചില്ല. തുടർന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തി പിന്തുടർന്നു. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന വഴിക്കാണു പനമ്പള്ളി നഗറിൽ ആൾത്തിരക്കില്ലാത്ത സ്ഥലത്തു വച്ചു പെണ്‍കുട്ടിക്കു നേരെ പെട്രോളൊഴിച്ചത്. പദ്ധതി പരാജയപ്പെട്ടതോടെ സ്ഥലത്തു നിന്നു തന്ത്രപരമായി രക്ഷപ്പെടൽ. ഹോട്ടൽ മുറിയിലെത്തി അന്നു കൂടി അവിടെ തങ്ങി. അടുത്ത ദിവസം കോയമ്പത്തൂരിലെത്തി ബൈക്ക് തിരികെ നൽകി ബെംഗളൂരുവിലെത്തി, അവിടെ നിന്നാണ് ദുബായിലേക്ക് പോയത്.
https://www.facebook.com/Malayalivartha
























