'KL - 60- J 7739 എന്ന ആംബുലൻസിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം..കാരണം അതിൽ വരുന്ന രോഗി "സാനിയ - മിത്താഹ് " ദമ്പതികളുടേതാണ്; ചികിത്സ സർക്കാർ സൗജന്യമാക്കും കാരണം ന്യൂനപക്ഷ ജിഹാദിയുടെ വിത്താണ്'- കുഞ്ഞ് ജീവന് വേണ്ടി കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ വര്‍ഗ്ഗീയ വിഷം തുപ്പിയ ബിനില്‍ സോമസുന്ദരത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദീപ നിശാന്ത്

സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതല്‍ വഴിയൊരുക്കി ആയിരങ്ങള്‍ അണിനിരന്നത് പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി പുറപ്പെട്ട ആംബുലൻസിന് വേണ്ടിയായിരുന്നു. വേണ്ടിടത്ത് സധൈര്യം ആരോഗ്യമന്ത്രി ഇടപെട്ടതോടെ കുഞ്ഞുജീവനെയും കൊണ്ടുള്ള യാത്ര കൊച്ചിയില്‍ അമൃതയിലേക്ക് എത്തിച്ചേരുകയായിരുന്നു.
കുഞ്ഞ് ജീവന് വേണ്ടി കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ ബിനില്‍ സോമസുന്ദരം എന്ന യുവാവ് കുറച്ച് വര്‍ഗ്ഗീയമായി ചിന്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വര്‍ഗ്ഗീയ വിഷം തുപ്പിയ ഇയാള്‍ക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്താണ് ഇയാളുടെ പോസ്റ്റിന്റെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഇങ്ങനെയും ചിന്തിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന നേര്‍ചിത്രം കാണിച്ചുതന്നത്.
'ഇയാള്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കണം. ഈ പോസ്റ്റല്ല, ഇത്രയ്ക്ക് വിഷം പരസ്യമായി ഛര്‍ദ്ദിച്ചിടാനുള്ള സാഹചര്യം ഇവിടെയുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്. നല്ല പത്തരമാറ്റ് ആചാരസംരക്ഷണക്കാരനാണ് ടിയാന്‍,' എന്നും പോസ്റ്റില്‍ ദീപ നിശാന്ത് എഴുതി. ഇതിന് പിന്നാലെ നിരവധി പേരാണ് യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.പിക്കടക്കം നിരവധി പേര്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.
https://www.facebook.com/Malayalivartha
























