അരമന ബഹിഷ്കരിക്കുക; തൃശ്ശൂരിലുള്ള അരമന ഹോട്ടലിലെ ഗുണ്ടായിസം തുറന്നുകാട്ടി ഫേസ്ബുക്‌പോസ്റ്റ്

കല്ലട ബസ്സില്‍ നിന്നും യാത്രക്കാർക്ക് ഏൽക്കേണ്ടിവന്ന ഗുണ്ടാ ആക്രമണം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. കല്ലട സൃഷ്ടിച്ച തരംഗം മറ്റ് സ്ഥാപനങ്ങളുടെയും ക്രിമിനല്‍ സമീപനം പുറത്തുവരുന്നതിന് കാരണമാകുന്നു. കല്ലട ബസ്സ് ജീവനക്കാരുടെ ഗുണ്ടാ സമീപനം പുറത്തായതോടെ നിരവധി ആളുകളാണ് തങ്ങള്‍ക്ക് നേരിട്ട ദുരവസ്ഥകളെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയത്. മാധ്യമപ്രവര്‍ത്തകനായ കെ എ ഷാജിയാണ് ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
തൃശ്ശൂരിലുള്ള അരമന റസ്റ്റോറന്റില്‍ നടക്കുന്നത് ഗുണ്ടാ വിളയാട്ടമാണെന്നും തനിക്ക് നേരിട്ടതുപോലെ ആര്‍ക്കും വരരുതെന്നും ഷാജി തന്‍റെ ഫേസ്ബുക് പോസ്റ്റില്‍ കുറിക്കുന്നു. ജീവനക്കാരുടേത് മോശപ്പെട്ട സമീപനമായിരുന്നു, അവര്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നഗര പരിധിയില്‍ നടന്ന പരിശോധനയില്‍ മുമ്പ് ഇവിടെനിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗം അരമന റസ്റ്റോറന്റിനെതിരെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
മാധ്യമപ്രവര്‍ത്തകനായ കെ എ ഷാജിയുടെ ഫേസ്ബുക്‌പോസ്റ് ഇങ്ങനെ;
തൃശൂർ കെ എസ് ആർ ടി സി യ്ക്കും റയിൽവേ സ്റ്റേഷനുമിടയിലെ അരമന റസ്റ്റോറന്റ്. തൊട്ടപ്പുറത്തെ സഫയറിലെ തിരക്കില്ലല്ലോ എന്ന് വിചാരിച്ച് കയറരുത്. കല്ലട പോലെ ഗുണ്ടകളും ക്രിമിനലുകളും നടത്തുന്നതിനാലാകാം ആരും കയറാത്തത്. അപ്പവും ഫിഷ് ഫ്രൈയും ഓർഡർ ചെയ്ത് നോക്കുക. ഇരുപത് മിനിറ്റ് കഴിയാതെ കൊണ്ടുവരില്ല. ഗ്രേവിയില്ലേ എന്ന് ചോദിച്ചാൽ ഗുണ്ട മുരളും. അതിന് വേറെ ഇരുപത് മിനിറ്റാകും. മുപ്പത് രൂപയും ആകും. വേണമെങ്കിൽ ഗ്രേവിയില്ലാതെ കഴിച്ചോളൂ... ഇല്ലെങ്കിൽ കാത്തിരിക്കണം. ഇവിടെ ഫ്രീ ഗ്രേവിയില്ല. മൊതലാളി പറഞ്ഞിട്ടുണ്ട്. പറ്റുന്നില്ലേൽ ഈ കാശ് തന്നിട്ട് വേറെ ഹോട്ടലിൽ പോയാട്ടെ.. ഇവിടുത്തെ രീതിയിതാ....
ഭക്ഷണം ശരാശരിയിൽ താഴെ. ഒരു വിധം കഴിച്ച് കഴിഞ്ഞ് കാർഡ് കൊടുത്തപ്പോൾ അടുത്ത മുരളൽ. മെഷീൻ കേടാണ്. എല്ലാ കാർഡും സ്വീകരിക്കുമെന്നു ബോർഡ് കണ്ട് കയറിയതാണ് എന്നും മെഷീൻ വർക്ക് ചെയ്യുന്നില്ലെങ്കിൽ മുൻകൂർ പറയുകയോ എഴുതി വയ്ക്കുകയോ ചെയ്തു കൂടേ എന്ന് ചോദിച്ചപ്പോൾ തെറിയോ തെറി. തിരിച്ച് പറയാൻ അറിയാത്തത് കൊണ്ടും അടി പേടിച്ചും വിട്ട് പോന്നു. കീശയിലെ ചില്ലറ നാണയങ്ങളടക്കം പെറുക്കിയപ്പോൾ ബിൽ തുകയൊത്തു. അത് തികഞ്ഞില്ലായിരുന്നെങ്കിൽ...? ഓർക്കാൻ വയ്യ.
തനി ക്രിമിനൽസ്. സംശയമുള്ളവർ പരീക്ഷിച്ച് നോക്കുക. അതിന് ശേഷം മാത്രം അരമന ബഹിഷ്കരിക്കുക. ഇതിന്റെ ഉടമ കല്ലട സുരേഷിന്റെ അമ്മാവൻ മുത്തുപ്പട്ടർ ആകാനാണ് എല്ലാ സാധ്യതയും എന്നും അദ്ദേഹം ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha


























