Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കരള്‍ കത്തും കഥനകഥ... മണലാരണ്യത്തില്‍ എല്ലുമുറിയെ പണി ചെയ്തത് കൊണ്ട് തികയാതെ ലോണെടുത്ത് വീടു വച്ചു; മകള്‍ ഒരു ഡോക്ടറായി കാണാന്‍ കൊതിച്ചു; എംബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയുടെ മോഹങ്ങള്‍ സ്വപ്നങ്ങളായി

15 MAY 2019 10:45 AM IST
മലയാളി വാര്‍ത്ത

കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്ക് നടപടി ആരംഭിച്ചതിനെത്തുടര്‍ന്ന് യുവതിയും മകളും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ഒരു നാട് നടുങ്ങിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര മഞ്ചവിളാകം ഓംമലൈയിക്കട റോഡരികത്ത് വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ആത്മഹത്യ ചെയ്തത്. 

15 വര്‍ഷം മുമ്പ് ചന്ദ്രന്‍ ഗള്‍ഫിലായിരുന്ന സമയത്താണ് കനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍നിന്നു ചന്ദ്രനും കുടുംബവും വീടുവയ്ക്കാന്‍ അഞ്ചുലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് ആ ജോലി നഷ്ടമായി. അതോടെ വായ്പയുടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. പലിശ പെരുകിയതോടെ ബാങ്കില്‍ അടയ്ക്കാനുള്ള തുക 6.85 ലക്ഷമായി. ഇതേത്തുടര്‍ന്ന് ബാങ്ക് ജപ്തി നടപടിയാരംഭിച്ചു. ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയശേഷം മരപ്പണി ചെയ്തിരുന്ന ചന്ദ്രന്‍ നിത്യച്ചെലവിനുതന്നെ ബുദ്ധിമുട്ടിയിരുന്നു. സ്ഥലം വിറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള ശ്രമവും വിജയിച്ചില്ല. കഴിഞ്ഞയാഴ്ച ബാങ്കിലെത്തിയ ചന്ദ്രന്‍, സ്ഥലം വില്‍ക്കാന്‍ സാവകാശം തേടിയതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ബാങ്ക് അനുവദിച്ചില്ല. ഇന്നലെ വൈകിട്ടുവരെയാണു പണമടയ്ക്കാന്‍ സമയമനുവദിച്ചത്. അത് കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. 

മകള്‍ കൈക്കുഞ്ഞായിരുന്ന സമയത്താണ് വെറും 4 വയസുള്ളപ്പഴാണ് ലോണെടുത്തത്. വലിയ സ്വപ്നം പൊട്ടിത്തകര്‍ന്നപ്പോള്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തി. കഷ്ടപ്പാടിനിടയിലും മകള്‍ വൈഷ്ണവിയെ നന്നായി പഠിപ്പിച്ചു. പഠിക്കാന്‍ മിടുക്കിയായ മകളെ ഏതറ്റം വരെ പഠിപ്പിക്കാനും മാതാപിതാക്കള്‍ ഒരുക്കമായി. അമ്മയായിരുന്നു ഏറ്റവുമധികം സപ്പോര്‍ട്ട് നല്‍കിയത്. 

വിദ്യാധിരാജ സ്‌കൂളില്‍ പത്താം ക്‌ളാസ് വരെ പഠനം നടത്തിയ വൈഷ്ണവി, നെയ്യാറ്റിന്‍കര കോണ്‍വെന്റ് സ്‌കൂളിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജില്‍ എംബിഎ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കൂടിയായിരുന്നു വൈഷ്ണവി.

ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ ആദ്യം കൈവിട്ട നീറ്റ് പരീക്ഷയെ വീണ്ടും നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. വൈഷ്ണവി പാലാ ബ്രില്യന്‍സിലും പിന്നാലെ തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലും പഠിച്ചാണ് നീറ്റ് എഴുതിയത്. ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്ന് അച്ഛനോടൊപ്പം പോയി അന്വേഷിച്ച് കാത്തിരിക്കവേയാണ് കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി എത്തിയത്.

വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ഭവനവായ്പ തിരിച്ചടയ്ക്കുന്നതിന് മുടക്കം വന്നത്. ഏക മകളായ വൈഷ്ണവിയുടെ പഠനത്തിനായി ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നപ്പോള്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായതാണ് തിരിച്ചടവിന് മുടക്കം ഉണ്ടായതിന് കാരണമെന്ന് ചന്ദ്രന്‍ പറഞ്ഞു.

വീടും സ്ഥലവും വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചന്ദ്രന്‍. പക്ഷേ, വീട് വില്ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കൂടുതല്‍ അവധി ചോദിച്ചു, പക്ഷേ, ബാങ്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

ഭീഷണിയെ അതീജീവിച്ച് ഡോക്ടറാകാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ മാത്രമല്ല, ഒരു കുടുംബത്തെ കൂടിയാണ് ബാങ്ക് അധികൃതര്‍ തകര്‍ത്തത്.

ഇന്ന് ഉച്ചയോടെയാണ് അമ്മ ലേഖ (40)യും മകള്‍ വൈഷ്ണവി (19)യും തീക്കൊളുത്തിയത്. വൈഷ്ണവി ഉച്ചയ്ക്ക് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്.

കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (17 minutes ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (25 minutes ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (1 hour ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (1 hour ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (2 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (2 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (2 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (2 hours ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (2 hours ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (2 hours ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (2 hours ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (3 hours ago)

Malayali Vartha Recommends