Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ; ദൃശ്യ- പത്ര മാധ്യമങ്ങളെ പൂർണമായും കൈയിലെടുത്തു കൊണ്ടു നടക്കുന്ന ഓപ്പറേഷന് പിന്നിൽ വമ്പന്മാർ

15 MAY 2019 08:52 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ദൃശ്യ- പത്ര മാധ്യമങ്ങളിൽ കോടി കണക്കിന് രൂപയുടെ പരസ്യം നൽകുന്ന ബാങ്കുകൾ നെയ്യാറ്റിൻകര ദുരന്തത്തെ പൂർണമായും നിസാരവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് സൂചനകൾ.

മാധ്യമങ്ങളെ പൂർണമായും കൈയിലെടുത്തു കൊണ്ടു നടക്കുന്ന ഓപ്പറേഷന് പിന്നിൽ കാനറാ ബാങ്ക് മാത്രമല്ലെന്നും ഉന്നത കേന്ദ്രങ്ങളിൽ നിന്നും അറിയുന്നു. എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കിംഗ് മേഖലയിലെ ഭീമൻമാർ നെയ്യാറ്റിൻകര വിഷയത്തിൽ കാനറാ ബാങ്കിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കാരണം എസ് ബി ഐ പിന്തുടരുന്നതും കാനറാ ബാങ്കിന്റെ മാതൃകയാണ്.

നെയ്യാറ്റിൻകര സ്വദേശിനിയും മകളും മരിച്ചതിന് പിന്നിലെ അടിസ്ഥാന കാരണം ബാങ്കിന്റെ ജപ്തി നടപടികളായിരുന്നു. എന്നാൽ മാധ്യമങ്ങൾ അക്കാര്യം ചർച്ച ചെയ്യുന്നില്ല. പകരം കുടുംബ വഴക്കും മന്ത്രവാദവുമൊക്കെയാണ് ചർച്ചയായത്. ഇതിൽ നിന്നും ബാങ്കിന്റെ കള്ളകളി മനസിലാക്കാവുന്നേതയുള്ളു. മരിച്ച ലേഖയും ഭർത്താവും തമ്മിൽ സ്വര ചേർച്ചയില്ലാതായിട്ട് കാലങ്ങളായി. 19 വയസുള്ള മകളുണ്ട് ലേഖക്ക്. അതായത് 20 വർഷം മുമ്പായിരിക്കും ഇവരുടെ വിവാഹം കഴിഞ്ഞത്. താൻ സ്ത്രീധന പീഡനത്തിന് ഇരയാണെന്ന് അവരുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും മനസിലാക്കാം. എന്നാൽ അന്നൊന്നും ലത ആത്മഹത്യക്ക് ശ്രമിച്ചില്ല. ആശിച്ച് നിർമ്മിച്ച വീട് അന്യാധീനപ്പെടും എന്ന നിമിഷത്തിലാണ് ഒരു കടും കൃത്യം നടത്താൻ ലേഖ തീരുമാനിച്ചത്. ബാങ്കിന്റെ ഭാഗത്ത് നിന്ന് വൻതോതിൽ ഭീഷണിയുണ്ടായിരുന്നതായി അയൽക്കാരും സമ്മതിക്കുന്നുണ്ട്.

മൃതദേഹവുമായി നാട്ടുകാർ ബാങ്കിനു മുന്നിൽ നടത്താനിരുന്ന സമരം പോലും വേണ്ടെന്നു വയ്പ്പിക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞു. അതിരാവിലെ അടച്ചിട്ട കാനറാ ബാങ്ക് ശാഖകൾ ആത്മഹത്യാ കുറിപ്പ് കിട്ടിയതോടെ തുറന്നു പ്രവർത്തിച്ചു. മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ രക്ഷപ്പെട്ടു.

സർഫാസി നിയമമാണ് ബാങ്കിന്റെ നട്ടെല്ല്. തിരിച്ചടവ് ഒരു തവണ മുടങ്ങിയാൽ ബാങ്കിൽ നിന്നും കോൾ വരും. ജപ്തി നടത്താൻ ബാങ്കിന് അധികാരം നൽകുന്നതാണ് സർഫാസി നിയമം . വായ്പക്ക് ഈടു നൽകിയ സ്ഥലത്ത് ആദ്യം ബാങ്ക് നോട്ടീസ് പതിക്കും. പിന്നാലെ രജിസ്റ്റേഡ് തപാലിൽ നോട്ടീസയക്കും . തുടർന്നു വായ്പാതുക തിരിച്ച് പിടിക്കാനുള്ള ലേലനടപടികളിലേക്ക് കടക്കും. ഇതെല്ലാം ബാങ്കിന്റെ താത്പര്യ പ്രകാരമായിരിക്കും. എതിർപ്പുണ്ടായാൽ ബാങ്ക് കോടതിയെ സമീപിക്കും. സർഫാസി നിയമത്തിൽ ഇടപെടാൻ കോടതികൾക്ക് കഴിയാറില്ല. കോടതി അഭിഭാഷകകമ്മീഷനെ നിയോഗിക്കും. പണം തിരിച്ചടക്കാൻ കഴിയാത്തവർ ഒന്നുകിൽ സ്ഥലം വിട്ട് നൽകണം. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യണം. നിരവധി കർഷകർ ജീവനൊടുക്കിയത് സർഫാസി നിയമത്തിന്റെ ഭീഷണി കാരണമാണ്.

കിട്ടാകടത്തിന്റെ പേരിൽ കിടപ്പാടം ജപ്തി ചെയ്യാനോ താമസക്കാരെ ഇറക്കി വിടാനോ പാടില്ലെന്ന് സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. ബാങ്കുകൾ സർക്കാർ നിർദ്ദേശത്തിന് ഒരു വിലയും നൽകാറില്ല. സർഫാസി നിയമം ചോദ്യം ചെയ്യണമെങ്കിൽ ഹൈക്കോടതിയിലോ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെയോ സമീപിക്കണം. സാധാരണകാർക്ക് ഇതിനു കഴിയുകയില്ല. മനുഷ്യത്വ രഹിതമാണ് സർഫാസി നിയമം. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ള സ്ഥാപനങ്ങൾ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഫലം ചെയ്തിട്ടില്ല. എന്നാൽ വൻകിടക്കാർ എടുക്കുന്ന വായ്പകൾക്ക് ഇത്തരം നിയമങ്ങളൊന്നും ബാധകമല്ല. ഇവർക്ക് ബാങ്കുകൾ തന്നെ സ്വയം സാവകാശം നൽകും. ഇവരുടെ കടങ്ങൾ കിട്ടാകടമാക്കാനും ബാങ്കുകൾക്ക് വലിയ താത്പര്യമാണ്.

അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് അഛനും ബന്ധുക്കളും ഉത്തരവാദികളാണെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കണം. അതിന്റെ പേരിൽ ബാങ്കുകളെ രക്ഷപ്പെടുത്താനാണ് മാധ്യമങ്ങളും സർക്കാരും ശ്രമിക്കുന്നത്. ബാങ്കുകൾ ഇതേ രീതി പിന്തുടർന്നാൽ ഇനിയും കുടുംബങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends