Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ; ദൃശ്യ- പത്ര മാധ്യമങ്ങളെ പൂർണമായും കൈയിലെടുത്തു കൊണ്ടു നടക്കുന്ന ഓപ്പറേഷന് പിന്നിൽ വമ്പന്മാർ

15 MAY 2019 08:52 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ദൃശ്യ- പത്ര മാധ്യമങ്ങളിൽ കോടി കണക്കിന് രൂപയുടെ പരസ്യം നൽകുന്ന ബാങ്കുകൾ നെയ്യാറ്റിൻകര ദുരന്തത്തെ പൂർണമായും നിസാരവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് സൂചനകൾ.

മാധ്യമങ്ങളെ പൂർണമായും കൈയിലെടുത്തു കൊണ്ടു നടക്കുന്ന ഓപ്പറേഷന് പിന്നിൽ കാനറാ ബാങ്ക് മാത്രമല്ലെന്നും ഉന്നത കേന്ദ്രങ്ങളിൽ നിന്നും അറിയുന്നു. എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കിംഗ് മേഖലയിലെ ഭീമൻമാർ നെയ്യാറ്റിൻകര വിഷയത്തിൽ കാനറാ ബാങ്കിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കാരണം എസ് ബി ഐ പിന്തുടരുന്നതും കാനറാ ബാങ്കിന്റെ മാതൃകയാണ്.

നെയ്യാറ്റിൻകര സ്വദേശിനിയും മകളും മരിച്ചതിന് പിന്നിലെ അടിസ്ഥാന കാരണം ബാങ്കിന്റെ ജപ്തി നടപടികളായിരുന്നു. എന്നാൽ മാധ്യമങ്ങൾ അക്കാര്യം ചർച്ച ചെയ്യുന്നില്ല. പകരം കുടുംബ വഴക്കും മന്ത്രവാദവുമൊക്കെയാണ് ചർച്ചയായത്. ഇതിൽ നിന്നും ബാങ്കിന്റെ കള്ളകളി മനസിലാക്കാവുന്നേതയുള്ളു. മരിച്ച ലേഖയും ഭർത്താവും തമ്മിൽ സ്വര ചേർച്ചയില്ലാതായിട്ട് കാലങ്ങളായി. 19 വയസുള്ള മകളുണ്ട് ലേഖക്ക്. അതായത് 20 വർഷം മുമ്പായിരിക്കും ഇവരുടെ വിവാഹം കഴിഞ്ഞത്. താൻ സ്ത്രീധന പീഡനത്തിന് ഇരയാണെന്ന് അവരുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും മനസിലാക്കാം. എന്നാൽ അന്നൊന്നും ലത ആത്മഹത്യക്ക് ശ്രമിച്ചില്ല. ആശിച്ച് നിർമ്മിച്ച വീട് അന്യാധീനപ്പെടും എന്ന നിമിഷത്തിലാണ് ഒരു കടും കൃത്യം നടത്താൻ ലേഖ തീരുമാനിച്ചത്. ബാങ്കിന്റെ ഭാഗത്ത് നിന്ന് വൻതോതിൽ ഭീഷണിയുണ്ടായിരുന്നതായി അയൽക്കാരും സമ്മതിക്കുന്നുണ്ട്.

മൃതദേഹവുമായി നാട്ടുകാർ ബാങ്കിനു മുന്നിൽ നടത്താനിരുന്ന സമരം പോലും വേണ്ടെന്നു വയ്പ്പിക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞു. അതിരാവിലെ അടച്ചിട്ട കാനറാ ബാങ്ക് ശാഖകൾ ആത്മഹത്യാ കുറിപ്പ് കിട്ടിയതോടെ തുറന്നു പ്രവർത്തിച്ചു. മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ രക്ഷപ്പെട്ടു.

സർഫാസി നിയമമാണ് ബാങ്കിന്റെ നട്ടെല്ല്. തിരിച്ചടവ് ഒരു തവണ മുടങ്ങിയാൽ ബാങ്കിൽ നിന്നും കോൾ വരും. ജപ്തി നടത്താൻ ബാങ്കിന് അധികാരം നൽകുന്നതാണ് സർഫാസി നിയമം . വായ്പക്ക് ഈടു നൽകിയ സ്ഥലത്ത് ആദ്യം ബാങ്ക് നോട്ടീസ് പതിക്കും. പിന്നാലെ രജിസ്റ്റേഡ് തപാലിൽ നോട്ടീസയക്കും . തുടർന്നു വായ്പാതുക തിരിച്ച് പിടിക്കാനുള്ള ലേലനടപടികളിലേക്ക് കടക്കും. ഇതെല്ലാം ബാങ്കിന്റെ താത്പര്യ പ്രകാരമായിരിക്കും. എതിർപ്പുണ്ടായാൽ ബാങ്ക് കോടതിയെ സമീപിക്കും. സർഫാസി നിയമത്തിൽ ഇടപെടാൻ കോടതികൾക്ക് കഴിയാറില്ല. കോടതി അഭിഭാഷകകമ്മീഷനെ നിയോഗിക്കും. പണം തിരിച്ചടക്കാൻ കഴിയാത്തവർ ഒന്നുകിൽ സ്ഥലം വിട്ട് നൽകണം. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യണം. നിരവധി കർഷകർ ജീവനൊടുക്കിയത് സർഫാസി നിയമത്തിന്റെ ഭീഷണി കാരണമാണ്.

കിട്ടാകടത്തിന്റെ പേരിൽ കിടപ്പാടം ജപ്തി ചെയ്യാനോ താമസക്കാരെ ഇറക്കി വിടാനോ പാടില്ലെന്ന് സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. ബാങ്കുകൾ സർക്കാർ നിർദ്ദേശത്തിന് ഒരു വിലയും നൽകാറില്ല. സർഫാസി നിയമം ചോദ്യം ചെയ്യണമെങ്കിൽ ഹൈക്കോടതിയിലോ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെയോ സമീപിക്കണം. സാധാരണകാർക്ക് ഇതിനു കഴിയുകയില്ല. മനുഷ്യത്വ രഹിതമാണ് സർഫാസി നിയമം. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ള സ്ഥാപനങ്ങൾ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഫലം ചെയ്തിട്ടില്ല. എന്നാൽ വൻകിടക്കാർ എടുക്കുന്ന വായ്പകൾക്ക് ഇത്തരം നിയമങ്ങളൊന്നും ബാധകമല്ല. ഇവർക്ക് ബാങ്കുകൾ തന്നെ സ്വയം സാവകാശം നൽകും. ഇവരുടെ കടങ്ങൾ കിട്ടാകടമാക്കാനും ബാങ്കുകൾക്ക് വലിയ താത്പര്യമാണ്.

അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് അഛനും ബന്ധുക്കളും ഉത്തരവാദികളാണെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കണം. അതിന്റെ പേരിൽ ബാങ്കുകളെ രക്ഷപ്പെടുത്താനാണ് മാധ്യമങ്ങളും സർക്കാരും ശ്രമിക്കുന്നത്. ബാങ്കുകൾ ഇതേ രീതി പിന്തുടർന്നാൽ ഇനിയും കുടുംബങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (11 minutes ago)

  പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി  (48 minutes ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (1 hour ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (1 hour ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (1 hour ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (1 hour ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (2 hours ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (2 hours ago)

  ബംഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (2 hours ago)

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ശേഷിക്കുന്ന ഉപയോഗ കാലാവധി സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വരുത്താനൊരുങ്ങി കേന്ദ്രം  (3 hours ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (3 hours ago)

Malayali Vartha Recommends