വൈഷ്ണവി നിലയത്തിൽ അർദ്ധരാത്രി ആഭിചാരങ്ങളും, മന്ത്രവാദവും നിരന്തരം നടത്താൻ എത്തിയിരുന്ന കോട്ടൂരിലെ മന്ത്രവാദിയെ തിരിച്ചറിഞ്ഞു- അറസ്റ്റ് ഉടൻ

ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മയും, മകളും ആത്മഹത്യ ചെയ്ത കേസിൽ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വസ്തുവിൽപന നടക്കാത്തതിനു പിന്നിൽ മന്ത്രവാദവും ചന്ദ്രന്‍റെ അമ്മയുടെയും ബന്ധുക്കളുടെയും എതിർപ്പുമാണെന്നുമാണ് പൊലീസിന്‍റെ സംശയം. ഇന്നലെ ഭർത്താവ് ചന്ദ്രൻ അടക്കം നാലുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
https://www.facebook.com/Malayalivartha























