തിരുവനന്തപുരം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി ഇടത് അഭിഭാഷക സംഘടന നേതാവ്- പല പ്രമുഖരുടെയും അടുത്ത സുഹൃത്ത്

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.. ഭാര്യയെ സ്വര്‍ണക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്.
ബിജുവിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചെന്നാണ് വിനീതയുടെ മൊഴി. 20 കിലോ സ്വര്‍ണമാണ് ഇത്തരത്തിൽ കടത്തിയത്
ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനും ഡിആര്‍ഐ തീരുമാനിച്ചു.
അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് കള്ളക്കടത്തിനു പിന്നിലെന്ന് പോലീസ് തെളിവു ലഭിച്ചു. ഇടതു അഭിഭാഷക സംഘടന നേതാവും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന അഡ്വ. ബിജു മോഹനന്‍ ഉള്‍പ്പെടെ പ്രമുഖർ ഉൾപ്പെട്ട വലിയൊരു റാക്കറ്റ് പിന്നിലുണ്ടെന്നാണ് സൂചന.
ഇതു കൂടാതെ വിദേശ കറന്‍സികളുടെ കടത്തലിനും കാരിയറായെന്നും വിനീതയുടെ മൊഴിയില്‍ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിനീതയെ റിമാന്‍ഡ് ചെയ്തത്. ബിജുവും സ്വര്‍ണക്കടത്ത് സംഘത്തിലെ മറ്റ് മുഖ്യകണ്ണികളായ വിഷ്ണു, ജിത്തു എന്നിവരും ഒളിവിലാണ്.
മലയാളിയെങ്കിലും പൂര്‍ണമായും ദുബായില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജിത്തു അവിടെ ഒളിവിലെന്ന നിഗമനത്തില്‍ കണ്ടെത്താനായി വിദേശ ഏജന്‍സികളുടെ സഹായം തേടിയേക്കും. അതേസമയം കേരളത്തില്‍ തന്നെയുണ്ടെന്ന് കരുതുന്ന അഡ്വ. ബിജുവും വിഷ്ണും കീഴടങ്ങിയേക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കഴിഞ്ഞ ദിവസം എട്ടു കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തില്‍ പിടിയിലായ കെ.എസ്.ആര്‍.ടി.സി. കണ്ടക്‌ടര്‍ തിരുമല സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന എന്നിവരില്‍നിന്നാണ് ഇതിനു പിന്നിലുള്ള സംഘത്തെപ്പറ്റി വിവരം ലഭിച്ചത്.
അഭിഭാഷകനായ ബിജുവാണു സംഘത്തിലെ പ്രധാനിയെന്നും വിനീതയെ ഉപയോഗിച്ച് നാലു തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാന്നും തുടരന്വേഷണത്തില്‍ വ്യക്‌തമായി.
തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ അടുത്ത സൂഹൃത്താണ് ബിജു മോഹനന്‍. ഇരുവരും ഒരേ ഓഫീസിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജുവിനേയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. ഒരേ ഓഫീസിലെ രണ്ടു പേര്‍ മത്സരിക്കേണ്ട എന്ന ധാരണയില്‍ ബിജു പിന്മാറുകയായിരുന്നു.
പാചക വിദഗ്ധയും ഇടതു സഹയാത്രികയുമായ അഭിഭാഷകയുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നതിനാൽ അവരും സംശയത്തിലിന്റെ നിഴലിൽ ഉണ്ട് . അവര്‍ക്ക് ഇടപാടില്‍ പങ്കാളിത്തം ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്
ബിജുവും ഭാര്യയും തുടര തുടരെ ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വര്‍ണ്ണം കൊണ്ടു വന്നിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. .
സെറീനയും നേരത്തേ 10 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു . മസ്‌കറ്റില്‍ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ബിജു വഴിയാണ് സെറീന സുനില്‍കുമാറിനെ പരിചയപ്പെട്ടത്.
ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീന നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ട്. ബിജു അഞ്ചു തവണ നേരിട്ടെത്തി സ്വര്‍ണം കടത്തി.അഡ്വ.ബിജുവിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വർണം കടത്തിയതെന്ന് അറസ്റ്റിലായ സുനില്‍കുമാറും സെറീനയും മൊഴി നല്‍കിയിട്ടുണ്ട്
സുനില്‍കുമാറിനും സെറീനയ്‌ക്കും സ്വര്‍ണം കടത്തുന്നതിനു കമ്മീഷണ് ലഭിച്ചിരുന്നെന്നും ഇവർ വെളിപ്പെടുത്തി .
https://www.facebook.com/Malayalivartha
























