നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ; കുടുംബവഴക്കിന്റെയും കടബാധ്യതയുടെയും പശ്ചാത്തലത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്

നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്തു വിട്ടു. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യ കുടുംബവഴക്കിലും കടബാധ്യതതേയും തുടർന്നുള്ള മനോവിഷമം മൂലമെന്നാണ് റിപ്പോർട്ടിലുള്ളത്.
വീട് വില്‍പനയ്ക്കു ഭര്‍തൃമാതാവ് തടസം നിന്നതു ലേഖയുടെ മനോവിഷമം വര്‍ധിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കുടുംബ വഴക്കിനു കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. ഭർത്താവ് ചന്ദ്രനും മാതാവ് കൃഷ്ണമ്മയും മാനസിക പീഢനം നടത്തിയിരുന്നതായി ലേഖ എഴുതിയതെന്നു കരുതുന്ന നോട്ടുബുക്ക് കണ്ടെത്തിയതും നിർണായകമായി. മരണത്തിനു തൊട്ടുമുമ്പും വീടിന്റെ വിൽപ്പന നടക്കാത്തതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും ചന്ദ്രൻ മൊഴി നൽകിയിരുന്നു.
അതേസമയം പൊലീസ് ഇന്ന് ബന്ധുക്കളുടേയും പരിസരവാസികളുടേയും കൂടുതൽ മൊഴികൾ രേഖപ്പെടുത്തും. ജപ്തി സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിനു കാനറാ ബാങ്കിനും നോട്ടീസ് നൽകും. മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കുന്നതിനും വീടു വില്‍ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഇതിന് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടിസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്. കോട്ടൂരുള്ള മന്ത്രവാദിയാണു സ്ഥിരമായി പൂജ നടത്തിയിരുന്നത്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നതായി ചന്ദ്രൻ മൊഴി നൽകിയിരുന്നു.
https://www.facebook.com/Malayalivartha






















