മലപ്പുറം മൊറയൂരിൽ നടന്നത് നടുക്കുന്ന അപകടം... കൂട്ടിയിടിച്ച കാറുകളിലൊന്ന് പറന്നു വീണത് മറ്റൊന്നിന്‍റെ മുകളില്‍..ഒരാൾ മരിച്ചു ..5 പേർക്ക് പരിക്ക്

ഇന്നലെ പുലർച്ച 3 മണിക്ക് മലപ്പുറം മൊറയൂരിൽ നടന്നത് ആരെയും നടുക്കുന്ന അപകടം.
ദേശീയപാതയില്‍ മൊറയൂർ വാലഞ്ചേരി അങ്ങാടിയില്‍ നടന്ന ഈ അപകടത്തില്‍ ഒരാളുടെ ജീവൻ നഷ്‍ടപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു.
അപകടത്തിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൂട്ടിയിടിച്ച കാറുകളിലൊന്ന് ഉയര്‍ന്നു പൊങ്ങി മറ്റൊരു കാറിന്‍റെ മുകളില്‍ വീണുകിടിക്കുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാലഞ്ചേരി അങ്ങാടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന കാർ കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ കാറുകളിലൊരെണ്ണം റോഡരികില്‍ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു.
ആനക്കയം സ്വദേശി കുഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
മലപ്പുറത്തുനിന്നു മടങ്ങുകയായിരുന്ന വാഴക്കാട് പൊലീസാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്...
വെയിറ്റിംഗ് ഷെഡിനു സമീപം റോഡിലുണ്ടായിരുന്ന കല്ലിൽ തട്ടിയതാകാം കാറിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്നാണ് കരുതുന്നത്. ദിവസങ്ങൾക്കു മുൻപ് മറ്റൊരു വാഹനമിടിച്ചു ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഒരുഭാഗം തകർന്ന് കല്ലും മണ്ണും റോഡിൽ പരന്നിരുന്നതായും ഇതാണ് അപകടത്തിനു കാരണമെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ആനക്കയം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് മാവൂർ റോഡ് സ്വദേശി ഹംസക്കോയ, മലപ്പുറം മേൽമുറി നൂറേങ്ങൽ അബ്ദുൽ മുനീർ എന്നിവരെയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറിലെ 2 കുട്ടികൾക്കും പരുക്കുണ്ട്...
അപകടകാരണം അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















