ലേഖ മരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പലപ്പോഴും ചന്ദ്രനോട് പറഞ്ഞ് വിശ്വസിപ്പിച്ചു; ലേഖ മരിക്കണമെന്ന് അമ്മ കുറ്റപ്പെടുത്തിയിട്ടും ചന്ദ്രൻ എതിർക്കതിരുന്നത് ലേഖയെയും മകളെയും തളർത്തി- കടം വീട്ടാൻ തയ്യാറാകാതെ ചന്ദ്രൻ തല്ലികെടുത്തിയത് മകളുടെ എം.ബി.ബി.എസ് എന്ന ആഗ്രഹം: പൂജയും, മന്ത്രവാദവും തല്ലിക്കെടുത്തിയ കുടുംബബന്ധം....

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം കൂടി ചുമത്തി. മരിച്ച ലേഖയെ മാനസികമായും ശരീരമായും ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചതിന് കൂടുതല്‍ തെളിവുകള്‍ ലേഖയുടെ നോട്ട് ബുക്കില്‍ നിന്ന് ലഭിച്ചതോടെയാണ് കേസ് ശക്തമാക്കി പുതിയ വകുപ്പുകൂടി ചുമത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി.
ലേഖ മരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്ന നിലയില്‍ കേസ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയുമടക്കം നാല് പ്രതികള്‍ക്കെതിരെയും കൂടുതല്‍ വകുപ്പുകളിട്ടത്. ഇന്നലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത നോട്ട് ബുക്കിലും കുടുംബവഴക്കിന്റെയും മാനസിക പീഡനത്തിന്റെയും മൊഴികള്‍ ലഭിച്ചു.
ലേഖ മരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് ചന്ദ്രന്‍ ഇതിനെ എതിക്കാതിരുന്നത് മാനോ വിഷമമുണ്ടാക്കിയെന്ന് ബുക്കില്‍ എഴുതിയിട്ടുണ്ട്. കടം വീട്ടാന്‍ ഭര്ത്താവ് ശ്രമിക്കാത്തത് എം.ബി.ബി.എസ് എന്ന മകളുടെ ആഗ്രഹവും ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നതായും കുറിപ്പില്‍ നിന്ന് വ്യക്തമായി. കുടുംബവഴക്ക് മൂലം വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളില്‍ തന്നെ ലേഖ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി മൊഴിയും ലഭിച്ചു. ഇതോടെയാണ് ഗാര്‍ഹികപീഡനക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മന്ത്രവാദം സ്ഥിരീകരിക്കുന്ന കൂടുതല്‍ മൊഴികളും ലഭിച്ചു.
ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമായി റിമാന്‍ഡ്ില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാര്‍ഹകി പീഡന നിരോധന നിയമത്മതിലെ വകുപ്പിലെ വകുപ്പു കൂടി നാലുപേര്‍ക്കുമെതിരെ ചുമത്തിലത്.
ലേഖയുടെ ബന്ധുക്കള്‍, മരിച്ച വൈഷ്ണവുടെ സഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വീട്ടില്‍ നിന്നും ലഭിച്ച ലേഖ എഴുതിയ നോട്ട് ബുക്കിലെ കുറിപ്പില്‍ നിന്നും ജപ്തി നടപടി മാത്രമല്ല ആത്മഹത്യ പ്രേരണക്കു കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ വൈഷ്ണ സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നു.
വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും മൂന്നു ജീവനക്കാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഥിരമായി നടത്തുന്ന പൂജയെയാണോ മന്ത്രവാദമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നതെന്നും പൊലീസിന് സംശയമുണ്ട്.
https://www.facebook.com/Malayalivartha






















