Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇത് മയക്കുമരുന്ന് ലോകത്തെ കൊടും ഭീകരൻ സ്നൈപ്പര്‍ ഷേക്ക്; നീട്ടി വളര്‍ത്തിയ മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഒറ്റ ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്നത് പെണ്‍കുട്ടിയെന്ന്:- ആദ്യം ടെസ്റ്റ് ഡോസും, പിന്നീട് സൗഹൃദവും- വിരുതന്റെ വലയിൽ വീഴുന്നത് മയക്കുമരുന്നിന് അടിമകളായ വീട്ടമ്മമാരും, കോളേജ് വിദ്യാർത്ഥിനികളും

18 MAY 2019 04:32 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ എക്സൈസ് ഷാഡോ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത് മയക്കുമരുന്നു ലോകത്തെ കൊടും ഭീകരനെ. ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിയെന്ന് തോന്നിപ്പിക്കുന്ന രൂപഭാവത്തിലുള്ള സ്നൈപ്പര്‍ ഷേക്ക് എന്ന് അറിയപ്പെടുന്ന കൊല്ലം കിളികൊല്ലൂര്‍ ആരീഫ് മന്‍സലില്‍ മുഹമ്മദ് സാഹീറിന്റെ മകനായ മുഹമ്മദ് സിദ്ദിഖ് (22) എക്സൈസിന്റെ പിടിയിലായത്. നീട്ടി വളര്‍ത്തിയ മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ രൂപഭാവം കൈവരുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മയക്ക് മരുന്ന് ഉപഭോക്താക്കളായ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളുമൊക്കെയായി ചങ്ങാത്തം കൂടുമ്ബോള്‍ കാഴ്ചക്കാര്‍ക്ക് സംശയം തോന്നാതിരിക്കാനായിരിക്കാം ഇയാള്‍ ഈ രൂപത്തില്‍ വിലസുന്നതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.


ഇയാളുടെ പക്കല്‍ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്.ദിവസങ്ങളായി ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു.

സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാള്‍ അവിടെ നിന്ന് വന്‍തോതില്‍ മയക്ക് മരുന്നുകള്‍ കേരളത്തിലേയ്ക്ക് കടത്തിയിരുന്നു.

മയക്കുമരുന്ന് വിതരണത്തിന് വിപുലമായ ശ്യംഖല തന്നെ സ്നിപ്പര്‍ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കാന്‍ ഇയാള്‍ നേരിട്ടിറങ്ങിയിരുന്നെന്നാണ് എക്സൈസ് അധികൃതര്‍ക്ക് ലഭിച്ച വിവരം. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകള്‍. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ആദ്യം സൗജന്യമായി മയക്ക് മരുന്നുകള്‍ നല്‍കി ഇവരെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും വരെ സ്നൈപ്പറുടെ പതിവുകാരായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കളായ വിദ്യാര്‍ത്ഥിനികളെകുറിച്ചോ വീട്ടമ്മരെ കുറിച്ചോ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ലെന്നാണ് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരം.

ആലുവയിലുള്ള കോളേജുകള്‍ കേന്ദ്രികരിച്ച്‌ വന്‍ ലഹരി മാഫിയ സംഘം തമ്ബടിച്ചിട്ടുണ്ടെന്ന് നേരത്തേ എക്സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്നുള്ള ഷാഡോ ടീമിന്റെ അന്വേഷണം എത്തിയത് സ്നൈപ്പര്‍ ഷേക്കിലേക്ക് ആയിരുന്നു. ആലുവയിലെ ഇയാളുടെ ഏജന്റിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു സി കോളേജിന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു.

മാരക ലഹരിയിലായിരുന്ന ഇയാള്‍ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.കൊല്ലം കിളികൊല്ലൂര്‍ ആരീഫ് മന്‍സലില്‍ മുഹമ്മദ് സാഹീറിന്റെ മകനായ മുഹമ്മദ് സിദ്ദിഖ് ഇപ്പോള്‍ കാക്കനാട് അത്താണിയില്‍ ആഡംമ്ബര വില്ലയിലാണ് താമസിച്ചുവന്നിരുന്നത്. ഇയാളില്‍ നിന്നും മയക്ക് മരുന്നുകള്‍ വാങ്ങുന്നവര്‍ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രികരിച്ച്‌ അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗം ആശങ്കകമാം വിധം വര്‍ദ്ധിച്ചിട്ടുണ്ടെന്നതിന്റെ സൂചടനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.മറ്റുള്ളവര്‍ അറിയാത്ത രീതിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതിനാലാണ് ഇത്തരം ലഹരിയിലേയ്ക്ക് യുവാക്കള്‍ തിരിയുന്നതിന്റെ പ്രധാന കാരണമെന്നും ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപി വ്യക്തമാക്കി.

5 മില്ലി ഗ്രാം മുതല്‍ 600 മില്ലി ഗ്രാം വരെയുള്ള നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകള്‍ ഇയാള്‍ വില്‍പ്പന നടത്താറുണ്ടെന്നും, ഇതില്‍ 600 മില്ലി ഗ്രാമിന്റെ മയക്ക് മരുന്ന് ഗുളിക വെള്ളത്തില്‍ കലക്കി കുടിക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തേയ്ക്ക് ഇതിന്റെ ഉന്മാദ ലഹരി നിലനില്‍ക്കുമെന്നും വേദന സ്പര്‍ശനം എന്നീ വികാരങ്ങളൊന്നും അറിയുവാന്‍ പോലും സാധിക്കില്ലന്നും ചോദ്യം ചെയ്യലില്‍ സ്നിപ്പര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന നൈട്രോസെഫാം ഗുളികകള്‍ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ ബി സജീവുമാര്‍, പ്രസന്നന്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍.ജി അജിത് കുമാര്‍ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവര്‍ ചേര്‍ന്നാണ് സ്നിപ്പറിനെ കസ്റ്റഡയിലെടുത്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (43 minutes ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (44 minutes ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (46 minutes ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (53 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (1 hour ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (2 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends