Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവര്‍ത്തകര്‍ക്ക് പരിക്ക്... എഴുത്തുപുര വാട്‌സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ കനകദുര്‍ഗയ്‌ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം 

20 MAY 2019 02:14 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഒളിച്ച് കയറിയ ബിന്ദുവും കനക ദുര്‍ഗയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ശബരിമലയില്‍ കയറാന്‍ പന്തളത്തെത്തിയ ബിന്ദുവിനെ കൂടാതെ ഇപ്പോള്‍ കനകദുര്‍ഗയും ചര്‍ച്ചയാകുകയാണ്. 

തൃശൂര്‍ വരന്തരപ്പിള്ളി നന്തിപുലത്തെത്തിയ കനകദുര്‍ഗയ്ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പഞ്ചായത്തംഗം ഉള്‍പ്പെടെ ഒന്‍പത് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷത്തില്‍ വരന്തരപ്പള്ളി എസ്.എച്ച്.ഒ എസ് ജയകൃഷ്ണനും ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം സജീവന്‍ അമ്പാടത്തിനും ഒരു പ്രവര്‍ത്തകനും പരിക്കേറ്റു. ഞയറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ നടന്ന എഴുത്തുപുര വാട്‌സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ്ഗ. നന്തിപുലത്തിന് 200 മീറ്റര്‍ അകലെ രണ്ട് പൊലീസുകാരുടെ കൂടെ സ്വകാര്യ ബസില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ കൂടുതല്‍ സുരക്ഷയില്‍ പോലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതിനിടെ കനകദുര്‍ഗ സ്ഥലത്തെത്തിയറിഞ്ഞ് പ്രവര്‍ത്തകര്‍ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും പ്രവര്‍ത്തകര്‍ അനുസരിച്ചില്ല.

ഇവിടെനിന്നും കനകദുര്‍ഗയെ പറഞ്ഞയക്കണമെന്ന ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കിയ ശേഷം പോലീസ് ജീപ്പിലാണ് കനകദുര്‍ഗയെ നന്തിപുലത്തുനിന്നു മാറ്റിയത്. 

ശബരിമല ദര്‍ശനത്തിനായി പന്തളത്ത് എത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പ്രതിഷേധക്കാര്‍ സംഘടിച്ചതോടെ ശ്രമം ഉപേക്ഷിച്ചു മടങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയയാളാണ് ഇവര്‍. വീണ്ടും ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴാണ് വ്യാഴ്യാഴ്ച രാത്രി 11ഓടെ സുഹൃത്ത് അഡ്വ. സുമിരാജന്റെ വീട്ടില്‍ എത്തിയത്.

അര്‍ധ രാത്രിയോടെയാണ് എത്തിയതെങ്കിലും അകമ്പടി പൊലീസുകാരുടെ സാന്നിധ്യം കാരണം വിവരം അപ്പോള്‍ തന്നെ നാട്ടുകാര്‍ അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതല്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചു. ഇതോടെ കൂടുതല്‍ പൊലീസുമെത്തി. ഹൈകോടതിയില്‍നിന്ന് പൊലീസ് സംരക്ഷണം നേടാന്‍ ശ്രമം നടക്കുന്നതായ അഭ്യൂഹവും പടര്‍ന്നു.

ശബരിമല നട അടച്ചതിനുശേഷം മാത്രമേ തിരിച്ചുപോകൂവെന്ന് നിലപാടെടുത്ത ബിന്ദു പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നതായാണ് വിവരം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ചേര്‍ത്തലക്ക് പോകാന്‍ അവര്‍ തയാറായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (6 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (17 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (23 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (44 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (54 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (7 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (7 hours ago)

Malayali Vartha Recommends