അച്ഛനും അമ്മയും ജോലിക്ക് പോയ തക്കം നോക്കി ആറാം ക്ലാസ് വിദ്യാര്‍ഥിനി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാടാനപ്പള്ളിയിൽ വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിൽ ഞെട്ടലോടെ നാട്ടുകാർ
വാതിലില്‍ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു തൂങ്ങിയനിലയില്‍ കണ്ടത്. കാല് നിലത്തു മുട്ടിയ നിലയിലായിരുന്നു. വാടാനപ്പള്ളി സിഐ കെ.ആര്. മധു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തളിക്കുളം ചിലങ്ക പടിഞ്ഞാറ് എഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണു മരിച്ച ലതിക. തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം പ്രമീള സുദര്‍ശന്റെ ഷെഡിലാണു കുടുംബം രണ്ടു വര്‍ഷമായി താമസിക്കുന്നത്.
ആറാം ക്ലാസ് വിദ്യാര്ഥിനിഅഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതിക (11) ആണു മരിച്ചത്. ഇടശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു തൂങ്ങിയനിലയില്‍ കണ്ടത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. അച്ഛനും അമ്മയും കല്‍പ്പണിക്കു പോയിരിക്കുകയായിരുന്നു. രണ്ടും ആറും 13ഉം വയസുള്ള മൂന്നു സഹോദരങ്ങള്‍ക്കൊപ്പം ലതിക വാടക വീട്ടില്‍ ടിവി കണ്ടിരിക്കുകയായിരുന്നു. മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ ലതികയെ കാണാതായതോടെ മൂന്നു സഹോദരങ്ങളും തിരക്കി പറന്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിക്കടുത്ത് പോയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha