ബിനോയ്ക്ക് കുരുക്ക് മുറുകുന്നു...കൂടുതൽ തെളിവുകൾ പുറത്ത്; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍!! മകനെ സംരക്ഷിക്കില്ലെന്നുറപ്പിച്ച് കോടിയേരി ബാലകൃഷ്ണന്‍

തന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ മകനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. മകനെ സംരക്ഷിക്കില്ല. കുടുംബാംഗങ്ങളുടെ
തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കോ പാര്‍ട്ടിക്കോ ആവില്ല. മകനെതിരായ ആരോപണത്തില്‍ നിജസ്ഥിതി നിയമപരമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. തെറ്റുകാരെ സംരക്ഷിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല.
മാറിനില്‍ക്കണമെന്ന് പറയുന്നവര്‍ക്ക് മറ്റുചില അജണ്ടയുണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ മുംബൈ ഒഷിവാര പോലീസ് അന്വേഷണം തുടരുകയാണ്. ബിനോയ് കോടിയേരി ഒളിവാലാണ്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. എന്നാല്‍ ബിനോയ്ക്ക് കുരുക്ക് മുറുക്കിയിരിക്കുകയാണ് പുതിയ തെളിവുകള്‍. പരാതിക്കാരിയുടെ പാസ്‌പോര്‍ട്ടാണ് ബിനോയിയെ കുടുക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004 ല്‍ എടുത്ത പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടപ്പോഴാണ് പുതിയത് എടുത്തത്.
https://www.facebook.com/Malayalivartha






















