നിരന്തരം വിവാഹാഭ്യർത്ഥന നിരസിച്ചതിനെ പേരിൽ ചുട്ടുകൊല്ലുമെന്ന് ഭീഷണി ; ക്യാംപസിലെത്തി പെൺകുട്ടിയുടെ കരണത്തടിച്ച് യുവാവ് ; ഇതോടെ നടുറോഡിൽ യുവാവിനെ പൊരിച്ചെടുത്ത് ബന്ധുക്കൾ ; യുവാവ് ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് ; നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് എരുമേലിയിൽ
ദുരഭിമാനത്തിന്റെയും പ്രണയപ്പകയുടെയും വാർത്തകൾ ഇന്ന് സംസ്ഥാനത്ത് സ്ഥിരമാണ് . ഏതു കോണില് ചെന്നാലും ഇപ്പോളിതാണ് കേൾക്കുന്നത് . പ്രണയം നിരസിച്ചാൽ ഭീഷണിയും കൊലപാതകവും. ഇങ്ങനെ നിരവധി വാർത്തകളാണ് ദൈനം ദിനം പുറത്തു വരുന്നത്. മാതാപിതാക്കൾക്കും യുവതികൾക്കും ഒരു വിധത്തിലുള്ള സമാധാനവും ഇല്ലാണ്ടായിരിക്കുന്ന അവസ്ഥ .
ഇപ്പോളിതാ വീണ്ടും അത്തരത്തിലുള്ള വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് അതും എരുമേലിയിൽ നിന്ന് . വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് യുവാവിന്റെ ഭീഷണി. കൂടാതെ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെത്തി പ്രതി കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. . ഇതോടെ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ നന്നായി കൈകാര്യം ചെയ്തു. തുടർന്ന് സംഭവം അറിഞ്ഞ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍ബിന്‍ വര്‍ഗീസിനെ(20)യാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവാവ് ലഹരി മരുന്നിന് അടിമയാണെന്നുള്ള വിവരങ്ങളുമുണ്ട്. കിഴക്കന്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളില്‍ സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ :
കുറേ നാളുകളായി എരുമേലിയില്‍ ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയോട് ആല്‍ബിന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. അപ്പോഴൊക്കെ പെണ്‍കുട്ടി ഈ വിവാഹാഭ്യര്‍ത്ഥനകള്‍ നിരസിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ആല്‍ബിന്‍ ഭീഷണി മുഴക്കി . ഇതിനുപുറമേ ആൽബിൻ വീണ്ടും പലതവണ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലകപ്പെട്ടിരുന്നു പെണ്‍കുട്ടി . ഇതിനിടെ ഒരിക്കല്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ താക്കീത് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പക വീട്ടാനായി പക വീട്ടാനായി ക്യാംപസിലെത്തി പെണ്‍കുട്ടിയുടെ കരണത്തടിക്കുകയാണ് ചെയ്തത്.സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുക്കൂട്ടുത്തറ കവലയില്‍ വെച്ച് ആല്‍ബിനെ പിടികൂടി കൈകാര്യം ചെയ്തു.
https://www.facebook.com/Malayalivartha