കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും ബിനോയ്; പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി റിപ്പോർട്ട്; കൂടുതല്‍ തെളിവുകള്‍

ബിനോയ് കോടിയേരിക്കെതിരെ ഉയരുന്ന ലൈംഗിക പീഡനക്കേസില്‍ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി റിപ്പോർട്ട്. 2010ൽ മുംബൈ മുനിസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്.
2015ൽ പുതുക്കിയ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്പോർട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേർത്തു തന്റെ പേരു പരിഷ്കരിച്ചിരുന്നു.
ഇത് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുംബൈയിൽ പത്രപരസ്യവും നൽകിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചശേഷമാണു മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. തെറ്റായ വിവരങ്ങൾ ചേർത്താൽ പാസ്പോർട്ട് കണ്ടുകെട്ടുകയും ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. പാസ്പോർട്ടിൽ തന്റെ പേരു തെറ്റായി ചേർത്തതാണെന്നു ബിനോയ് പരാതി നൽകിയിട്ടില്ല.
അതേസമയം ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ഇന്നു വിധി പറയും. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷമാണു കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha


























