'പടയപ്പ' ആളത്ര നിസ്സാരക്കാരനല്ല ! ; വേദനകൊണ്ട് പുളഞ്ഞ കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു
മാട്ടുപ്പെട്ടിയിൽ കാലിനു പരിക്കേറ്റ പടയപ്പയെന്ന കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു. 'പടയപ്പ' എന്നു വിളിപ്പേരുള്ള കാട്ടാനയാണ് വലതു കാലിൻറെ മുൻവശത്ത് ഏറ്റ മുറിവിൻറെ വേദനയിൽ ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയത്.
മാട്ടുപ്പെട്ടി സൺമൂൺ വാലി പാർക്കിലെത്തിയ വിനോദ സഞ്ചാരികളെയാണ് പടയപ്പ ആദ്യം വിരട്ടിയത്. കാട്ടാനയെന്നു അറിയാതെ സെൽഫിയെടുക്കാൻ അടുത്തെത്തിയ ആൾക്കാരെ കൊമ്പൻ വിരട്ടിയോടിച്ചു. മാത്രമല്ല അടുത്തുള്ള പെട്ടിക്കടകളെ മുഴുവൻ തകർത്തെറിയുകയും ചെയ്തു പടയപ്പ. അടുത്ത എസ്റ്റേറ്റിലുള്ള വാഴ കൃഷികളെയും വെറുതെ വിട്ടില്ല കൊമ്പൻ. അവയും നശിപ്പിച്ച ശേഷം കാട്ടിലേക്ക് മടങ്ങി. നാട്ടുകാർ കൊമ്പനെ കാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലായിരുന്നു.
എന്നാൽ കൊമ്പൻ വീണ്ടും തിരികെ വന്നു. ബോട്ടിംങ്ങ് സെന്ററിന് സമീപം വൈകുന്നേരം തിരിച്ചു വന്ന പടയപ്പ റോഡിൽ നിലയുറപ്പിച്ചു മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചു. ഒടുവിൽ ആരും ഓടിക്കാതെ തന്നെ പടയപ്പ കാട്ടിലേക്കു പോയി. ആനയുടെ വലതു കാലിൽ തൊലി അടർന്നു മാറിയാണ് മുറിവ് പറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha