രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?

ഒന്നല്ല രണ്ടല്ല മൂന്ന് .. മൂന്നാമത്തെ തവണയാണ് മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ മകളെ ED ചോദ്യം ചെയ്യുന്നത്. ചോദിച്ചറിയേണ്ട കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞിട്ടും വീണയെ വീണ്ടും വീണ്ടും വിളിപ്പിക്കുന്നത് മാനസ്സികമായി തളർത്താനും പിണറായിയെ തകർക്കാനുമാണ് എന്നാണ് സിപിഎം അനുകൂലികളുടെ വാദം. കേസുമായി ബന്ധപ്പെട്ട് പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ അന്വേഷണ സംഘത്തെ ആക്രമിച്ച പാർട്ടി പ്രവർത്തകരും പറഞ്ഞിരുന്നത് സമാനമായിട്ടുള്ള കാര്യമാണ്. ലക്ഷ്യം പിണറായിയാണ്.
പിണറായിയെ തകർക്കലാണ് എന്ന്... പക്ഷേ അവിടെയാണ് ആ പ്രധാനപ്പെട്ട ചോദ്യത്തിന്റെ പ്രസക്തി. മടിയിൽ കനമില്ലാ എങ്കിൽ എന്തിന് ഭയക്കണം!!! സത്യം സത്യമായി പറയാൻ ആർജവമുണ്ടെങ്കിൽ മൂന്നല്ല പതിനായിരം വട്ടം ചോദിച്ചാലും ഉത്തരം സമാനമായിരിക്കും. പക്ഷേ സഖാക്കളെ ഇവിടെ അതല്ലല്ലോ അവസ്ഥ. ഓരോ തവണ ചോദ്യം ചെയ്യാനെത്തുമ്പോഴും മറുപടികൾ പലതാണ്. പരസ്പര വിരുദ്ധമാണ്. ഒരു കള്ളം പലയാവർത്തി ഒരേ പോലെ ആവർത്തിച്ച് പറയാൻ സാധിക്കില്ലെന്ന പോലെ.
ഇവിടെ വീണയെ മൂന്നാം തവണ ചോദ്യം ചെയ്യുമ്പോൾ സംഭവിക്കാൻ പോകുന്നതുമതു തന്നെ. നിങ്ങൾ അവകാശപ്പെടുന്നത് പോലെ വീണയെ ഒരു പക്ഷേ ഈ ചോദ്യം ചെയ്യൽ മാനസ്സികമായി തളർത്തിയേക്കാം. അതുവഴി പിണറായി ഭയക്കുന്നത് പോലെ ആ മാസപ്പടിക്കഥകൾ പുറത്ത് വന്നേക്കാം.. എന്തായാലും അതിന് ഇനിയധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്നുള്ളതാണ് സത്യം. ഇഡി ഉദ്യോഗസ്ഥർ കേസ് അതിവേഗം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പണ്ട് അന്വേഷണത്തിന് തടസ്സമായി പിണറായി ഭർക്കുന്ന സർക്കാരാണുണ്ടായിരുന്നതെങ്കിൽ ഇന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ആയതിനാൽ ആ അന്വേഷണത്തിന് വേഗത കൂടും. അന്വേഷണത്തിനുള്ള മുന്നിലുള്ള പ്രതിസന്ധികൾ എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഈ മൂന്നം തവണയുള്ള ചോദ്യം ചെയ്യൽ. അതേ സമയം മകളെ രക്ഷപ്പെടുത്താൻ ശ്രമിച്ച അച്ഛനും ഒരു പക്ഷേ കുരുങ്ങാനാണ് സാധ്യത. പിണറായിയിലേക്കും അന്വേഷണം പോകുന്നു എന്ന സൂചന കഴിഞ്ഞ ദിവസം വന്നിരുന്നു. സിഎംആർഎൽ-എക്‌സാലോജിക് കേസിൽ അന്വേഷണം ഒന്നാം പിണറായി വിജയൻ സർക്കാരിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎലുമായി കരാർ തരപ്പെട്ടത് എങ്ങനെ എന്നതിനെ കുറിച്ച് അന്വേഷണം നടത്തും.
പിണറായി സർക്കാർ ഭരിച്ചിരുന്ന കാലത്ത് സിഎംആർഎലിന് എന്തെങ്കിലും വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വീണയുടെ മൊഴികളിൽ ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് രണ്ടുവട്ടമാണ് നിലവിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ മകൾ കൂടിയായ വീണയെ ഇഡി ചോദ്യംചെയ്തത്. ഇന്നലത്തെ(വ്യാഴാഴ്ച) ചോദ്യംചെയ്യൽ ഒൻപത് മണിക്കൂറാണ് നീണ്ടത്. ചോദ്യംചെയ്യലിൽ വീണയുടെ മൊഴികളിൽ പൊരുത്തക്കേടുകളുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവരെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും. സിഎംആർഎലും എക്‌സാലോജിക്കും തമ്മിൽ എങ്ങനെ കരാറിൽ എത്തി എന്നതാണ് ഇഡി മുന്നോട്ടുവെക്കുന്ന പ്രധാനചോദ്യം. എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആർഎലിൽനിന്ന് ലഭിച്ച 2.78 കോടിരൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെ കുറിച്ചും വീണയ്ക്ക് വ്യക്തമായ മറുപടിയില്ല. സിഎംആർഎലും എക്‌സാലോജിക്കും തമ്മിൽ ഏത് സാഹചര്യത്തിലാണ് കരാറിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നാം പിണറായി സർക്കാരിലേക്ക് കൂടി അന്വേഷണം നീങ്ങുന്നത്.
ആ കാലത്ത് സിഎംആർഎലിന് എന്തെങ്കിലും വഴിവിട്ട സഹായം സർക്കാരിൽനിന്ന് ലഭിച്ചോ എന്നാണ് അന്വേഷിക്കുക. അങ്ങനെ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യുപകാരമായാണോ കരാർ ലഭിച്ചതെന്നും അന്വേഷണ ഏജൻസി പരിശോധിക്കും. വീണയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും ഇഡി അന്വേഷണം നടത്തും. സിഎംആർഎലിന് ഒരു സേവനവും എക്‌സാലോജിക് നൽകിയിട്ടില്ല. ഇല്ലാത്ത സേവനത്തിനാണ് വീണ പണം കൈപ്പറ്റിയിട്ടുള്ളത്. ഇത് എന്തിനായിരുന്നു എന്നാണ് ഇഡി അന്വേഷിക്കുക. അന്വേഷണത്തിന് സംസ്ഥാന സർക്കാറും ആവശ്യപ്പെടുന്നു എന്നുള്ളതാണ്.. മാസപ്പടിയില്‍ ഒത്തുതീർപ്പിന് ശ്രമം; അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കണം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവായിരുന്ന സമയം മുതൽ വി.ഡി. സതീശന്‍ പറയുന്നുണ്ട്. കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യുഡിഎഫ് വാദമുഖങ്ങള്‍ ശരിവെക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha
























