ഓമനിച്ചു വളര്‍ത്തിയ നായകളെ വാർദ്ധക്യത്തിൽ വഴിയിൽ ഉപേക്ഷിച്ചു പോയാൽ ഇനി കുടുക്ക് വീഴും, ജാഗ്രതൈ !

താലോലിച്ചു വളർത്തിയ നായയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉടൻ അവയെ ആരും കാണാതെ എവിടെയെങ്കിലും ഉപേക്ഷിച്ചു കടന്നു കളയുക എന്നത് ചിലരുടെ സ്വഭാവമാണ്. എന്നാൽ ഇനി അങ്ങനെ ആരും കാണാതെ കളഞ്ഞിട്ടു മുങ്ങി കളയാം എന്ന് വിചാരിക്കണ്ട. ആ പ്രവണതയെ തടയാനുള്ള മാർഗം അവലംബിക്കുകയാണ് സർക്കാർ. അതിനായി വളർത്തു നായകൾക്ക് ചിപ്പ് ഘടിപ്പിക്കും.
നായ്ക്കളുടെ കഴുത്തിന്‍റെ പിൻഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാർകോഡ് സ്കാനിങ്ങിലൂടെ ഉടമസ്ഥനെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും അറിയുവാൻ സാധിക്കും. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും ചിപ് ഘടിപ്പിക്കുക.
കോഴിക്കോട് കോർപറേഷൻ പരിധിയിലെ വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് 500 രൂപയും വിൽപന നടത്തുന്ന ബ്രീഡർ നായ്ക്കൾക്ക് 1000 രൂപയുമാണ്ഫീസ്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കോർപറേഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി പ്രാവർത്തികമാക്കുക.
ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപന ചെയ്യുന്ന സോഫ്റ്റ്‌വെയറിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. അവശ നിലയിലാകുന്ന നായകളെ കളഞ്ഞിട്ടു പോകുന്നത് വ്യാപകമായതോടെയാണ് സർക്കാർ ഇത്തരത്തിലൊരു പ്രവർത്തിക്കു മുതിരുന്നത്.
https://www.facebook.com/Malayalivartha
























