സി എസ് ഐ സഭ വലത്തേക്ക്, സിപിഎം വെള്ളം കുടിക്കും; കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ തലവരി പണ വിവാദത്തിൽപെട്ട ബിഷപ്പിനെ സഹായിക്കാൻ സിപിഎം രംഗത്ത് എന്ന് ആരോപണം

കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ തലവരി പണ വിവാദത്തിൽപെട്ട ബിഷപ്പിനെ സഹായിക്കാൻ സിപിഎം രംഗത്ത് എന്ന് ആരോപണം. സഭയുടെ ഭരണസമിതി കോൺഗ്രസ് അനുകൂലമായതോടെയാണ് ഇടത് ഭരണസമിതിക്ക് തിരിച്ചടിയായത്. സി പി എമ്മിന്റെ പ്രമുഖ ജില്ലാ നേതാവ് ബിഷപ്പിനെ സഹായിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട് എന്നാണ് ആക്ഷേപം. എന്നാൽ അടുത്ത കാലത്ത് സി എസ് ഐ സഭയിൽ അധികാരമേറ്റ പുതിയ ഭരണ സമിതിയാണ് വിവാദത്തിന് പിന്നിലെന്ന് ബിഷപ്പിന്റെ ഭാഗത്ത് ഉള്ളവർ ആരോപിക്കുന്നു. ഭരണ സമിതി മാറിയതോടെ ബിഷപ്പിന്റെ സ്വാധീനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്
ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ പേരിൽ സാമ്പത്തികാരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കാരകോണം മെഡിക്കൽ കോളേജിൽ തലവരി വാങ്ങിയതായി ബിഷപ്പ് തന്നെയാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ മുമ്പിൽ സമ്മതിച്ചത്. വാങ്ങിയ തലവരി തിരികെ നൽകാമെന്നും സമ്മതിച്ചു. തിരുവനന്തപുരം പാർലെമെന്റിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച ബന്നറ്റ് എബ്രഹാമിന് കോളേജിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന കാലത്താണ് തലവരി വാങ്ങിയത്. എന്നാൽ ബനറ്റ് ഏബ്രഹാമിനെ അടുത്ത കാലത്ത് കോളേജിൽ നിന്നും പുറത്താക്കിയിരുന്നു.വർക്കലയിലെ ഒരു മെഡിക്കൽ കോളേജിന്റെ ചുമതലയാണ് ബനറ്റിന് ഇപ്പോഴുള്ളത്. ചർച്ച സെക്രട്ടറിയായി ചുമതലയേറ്റ ഡോ. പി.കെ. റോസ് ബിസ്റ്റിന്റെ നേതൃത്വത്തിലാണ് സി എസ് ഐ സഭയിൽ ഭരണം നടക്കുന്നത്. പള്ളി ഉപയോഗിച്ച് ബിഷപ്പ് കള്ളപ്പണം വെളുപ്പിച്ചതായി ഡോ- ബിസ്റ്റ് ആരോപണം ഉന്നയിച്ചിരുന്നു.
അക്കൗണ്ടിൽ തലവരി പണം കാണാനില്ലാത്തതിനെ തുടർന്നാണ് അന്വേഷണം നടന്നത്. പണം തിരികെ നൽകണമെങ്കിൽ അത് സഭയുടെ അക്കൗണ്ടിൽ വേണം. പക്ഷേ പണം കാണാനില്ല. 2013 - 18 കാലത്ത് 45 കോടിയുടെ അഴിമതിയാണ് പുതിയ ഭരണ സമിതി കണ്ടെത്തിയത്. സൗത്ത് കേരള മെഡിക്കൽ മിഷന്റെ അക്കൗണ്ടിലൂടെയാണ് മെഡിക്കൽ കോളേജിന്റെ പണം കൈമാറേണ്ടത്. എന്നാൽ കാരക്കോണം തലവരി പ്രസ്തുത അക്കൗണ്ടിലൂടെ കൈമറിഞ്ഞിട്ടില്ല. ബിഷപ്പും കരാറുകാരനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ഡോ. ബിസ്റ്റ് ആരോപിച്ചിരുന്നു. ജീവനകാരുടെ ശമ്പളത്തിന് 3.5കോടി ആവശ്യമുണ്ടെന്ന് ഡോ. ബിസ്റ്റ് പറഞ്ഞു. ഇത് സഭയിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ഡോ. ബനറ്റ് എബ്രഹാമിന് സി പി എമ്മിലെ ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സഭയുടെ ഭരണം ബനറ്റിൽ തന്നെ നിലനിർത്താൻ സിപിഎം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാൽ ഡോ. ബിസ്റ്റിന്റെ നേതൃത്വത്തിൽ വലതുപക്ഷ അനുഭാവമുള്ളവരാണ് അധികാരം പിടിച്ചെടുത്തത്. അതിന്റെ പ്രതിഫലനം ശശി തരൂരിന്റെ തെരഞ്ഞടുപ്പിൽ കണ്ടു. വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലും ഇത് ആവർത്തിക്കുമെന്ന് സി പി എമ്മിന് ഭയമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞടുപ്പിൽ തിരുവനന്തപുരം ജില്ല സി പി എമ്മാണ് നിലനിർത്തിയത്. ഇക്കുറി അതിൽ മാറ്റമുണ്ടായേക്കും.
സി പി എമ്മിന്റെ കളികൾ മുടങ്ങി. ഇനി പന്ത് കോൺഗ്രസിന്റെ കോർട്ടിൽ. സി എസ് ഐയുടെ കാലം വരാൻ പോകുന്നതേയുള്ളു.
https://www.facebook.com/Malayalivartha
























