നിസാന്റെ ഫയലുമായി ചീഫ് സെക്രട്ടറി എ കെ ജി സെന്ററിന് മുന്നിൽ; നിസാൻ മോട്ടോർ കോർപ്പറേഷൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതായി കത്തയച്ചിട്ടും സർക്കാർ തലത്തിൽ അനക്കമില്ല

തങ്ങളുടെ നേട്ടമായി പിണറായി ഉയർത്തി കാണിച്ച നിസാൻ മോട്ടോർ കോർപ്പറേഷൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതായി കത്തയച്ചിട്ടും സർക്കാർ തലത്തിൽ ഒരു അനക്കവുമില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വന്‍ നേട്ടമായി ചൂണ്ടികാണിച്ചതായിരുന്നു കേരളത്തിലേക്കുളള നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ വരവ്. ചെന്നൈയെ മറികടന്ന് കേരളത്തില്‍ നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ഡിജിറ്റല്‍ ഹബ്ബും റിസര്‍ച്ച് സെന്ററും സ്ഥാപിക്കാനായിരുന്നു കേരള സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പിട്ടത്. എന്നാല്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോര്‍പ്പറേഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരിക്കുകയാണ്. കത്ത് കിട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറിയോ മറ്റ് സെക്രട്ടറിമാരോ യാതൊരു നടപടിിയും സ്വീകരിച്ചില്ല.
ചീഫ് സെക്രട്ടറിക്ക് പുറമെ കിഫ്ബി സിഇഒക്കും മറ്റ് നാല് വകുപ്പുകളിലെ സെക്രട്ടറിമാര്‍ക്കുമാണ് എന്നിവര്‍ക്കാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയതു.
കത്ത് കിട്ടിയ വിവരം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഇക്കാര്യത്തിൽ ഒരു തീർപ്പും അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് വിവരം. ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ അതിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ തന്നെയാണെന്നാണ് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഇടത് സർക്കാരിന് യുഡിഎഫ് സർക്കാരിനെ പോലെ ഇഷ്ടാനുസരണം തീരുമാനമെടുക്കാൻ കഴിയില്ല എന്നതാണ് പ്രധാന പ്രതിബന്ധം. പാർട്ടിയുടെ അംഗീകാരം ഓരോ വിഷയത്തിലും നിർബന്ധമാണ്. പാർട്ടി ക്കാകട്ടെ പല തരം നിർബന്ധങ്ങളുണ്ട്. പാർട്ടിയുടെ തീരുമാനങ്ങൾ മറികടക്കാൻ സർക്കാരിന് പരിമിതിയുണ്ട്. ഇതാണ് വി എസ് സർക്കാരിനും വിനയായി തീർന്നത്. വികസന വിരോധികൾ എന്ന പേര് ഇടതുപക്ഷം കാലാകാലങ്ങളിൽ നേടിയതും ഇങ്ങനെയാണ്.
പ്രളയവും ശബരിമലയും ചേർന്ന് വിവാദത്തിലാക്കിയ സർക്കാർ ലോകസഭാ തെരഞ്ഞടുപ്പിൽ തോറ്റമ്പിയതോടെ ഏതാണ്ട് മടുത്ത അവസ്ഥയിലാണ്. എന്ത് ചെയ്താലും വിവാദം വിളിക്കാതെ വന്നു ചേരുന്ന സ്ഥിതിയും വന്നു ചേർന്നു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ നിഷ്ക്രിയമായ സർക്കാരായി ഇടത് സർക്കാരിനെ കേരളം വിധിയെഴുതും.
നിസാന് തീരുമാനം അറിയിക്കാതിരുന്നാൽ അവർ കേരളം വിടും. നിക്ഷേപ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളത്തെക്കാൾ മികച്ചതാണ് ചെന്നൈ.
എ കെ ജി സെന്ററാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടത്. എങ്കിൽ മാത്രമേ നിസാന് കേരളത്തിൽ ചുവടുറപ്പിക്കാൻ കഴിയുകയുള്ളു.
https://www.facebook.com/Malayalivartha

























