ശബരിമല വിഷയത്തില്‍ സ്വകാര്യബില്‍ സ്പീക്കര്‍ വീണ്ടും തള്ളി; നേരത്തെ ബില്ലിന് അവതരണാനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന എം വിന്‍സന്റ് എംഎല്‍എയുടെ ആവശ്യമാണ് സ്പീക്കർ തള്ളിയത്

ശബരിമല വിഷയത്തില്‍ നിയമസഭയിൽ സ്വകാര്യ സ്വകാര്യബിൽ അവതരിപ്പിക്കാനുള്ള അപേക്ഷ സ്പീക്കര്‍ തള്ളി. നേരത്തെ ബില്ലിന് അവതരണാനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന എം വിന്‍സന്റ് എംഎല്‍എയുടെ ആവശ്യമാണ് സ്പീക്കർ തള്ളിയത്. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്ന നിയമവകുപ്പിന്‍റെ ശുപാർശ കണക്കിലെടുത്താണ് സ്പീക്കറുടെ നടപടി. ബില്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ബില്‍ പരിഗണിച്ചാല്‍ സുപ്രീംകോടതി വിധിക്കെതിരാകുമെന്നും നിയമസഭയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബില്ലിനുള്ള അനുമതി നിഷേധിച്ചത്.
ശബരിമല യുവതീപ്രവേശം വിലക്കുന്നത് സംബന്ധിച്ച അനൗദ്യോഗിക ബില്ലിന്റെ അവതരണാനുമതിയാണ് സ്പീക്കർ നിഷേധിച്ചത്. ബില്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ബില്‍ പരിഗണിച്ചാല്‍ സുപ്രീംകോടതി വിധിക്കെതിരാകുമെന്നും നിയമസഭയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ശബരിമലയെക്കുറിച്ചുള്ള എന്‍ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയ്‌ക്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ബില്‍ പരിഗണിക്കണമെന്ന ആവശ്യം എം വിന്‍സന്റ് ഉന്നയിച്ചത്.
കഴിഞ്ഞവര്‍ഷം അവതരണാനുമതി നിഷേധിച്ച 2018-ലെ (ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കലും അവരുടെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സമ്ബ്രദായങ്ങള്‍ എന്നിവ സംരക്ഷിക്കലും) ബില്‍ പുനഃപരിശോധിക്കണമെന്നും അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
https://www.facebook.com/Malayalivartha























