Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്തുണ്ടാക്കിയ എസ്.എഫ്.ഐക്കാര്‍ പി.എസ്.സി പൊലീസ് റാങ്ക് പട്ടികയില്‍ എത്തിയതില്‍ ക്രമക്കേടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

24 JULY 2019 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്തുണ്ടാക്കിയ എസ്.എഫ്.ഐക്കാര്‍ പി.എസ്.സി പൊലീസ് റാങ്ക് പട്ടികയില്‍ എത്തിയതില്‍ ക്രമക്കേടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് എന്ത് അന്വേഷണമാണ് നടത്തേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് ചോദിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പി.എസ്.സിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. അതിനായി ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നു. പി.എസ്.സിക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എല്ലാ പൊതുസംവിധാനങ്ങളെയും ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണ അജണ്ട വിവിധ മേഖലകളില്‍ കടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് പി.എസ്.സിക്കെതിരായ ആക്രമണം. അതിനെ ഒറ്റപ്പെട്ട ഒന്നായി കാണേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,10000 നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തി. 22000 തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിച്ചു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാള്‍ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പിഎസ്.സി. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് ഉണ്ടാക്കാനാണ് ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. മറ്റ് ചില സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സികളോ, ജില്ലാ ഭരണകൂടങ്ങളോ ആണ് പി.എസ്.സി പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷകളിലോ നിയമനങ്ങളിലോ പുറത്തുനിന്നുള്ള ഇടപെടലുകള്‍ സംസ്ഥാനത്തെ പി.എസ്.സിയിലില്ല. യൂണിവേഴ്‌സിറ്റി കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ കയറി പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. അത് തെറ്റെന്ന് തെളിഞ്ഞു. 

പക്ഷെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പിഎസ്.സി പോലെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പൊലീസ് ആംഡ് ബെറ്റാലിയന്‍ നാല് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ എത്തിയതോടെയാണ് വിവാദം തുടങ്ങിയത്. വ്യാജ സ്‌പോട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ഇരുവരും പട്ടികയില്‍ ഇടംനേടിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പി.എസ്.സി പരിശോധനയില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനാലാണ് അന്വേഷണം നടത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍ കേസ് പ്രതികളായ എസ്.എഫ്.ഐക്കാര്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഇടംനേടിയതിനെതിരെ മന്ത്രി ജി.സുധാകരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ എങ്ങനെയെത്തിയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളജിലാണ് പി.എസ്.സി പരീക്ഷ എഴുതിയത് എന്നായിരുന്നു ആദ്യത്തെ ആരോപണവും പ്രചരണവും. അന്വേഷണത്തില്‍ അത് ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ ഓപ്ക്ഷന്‍ നല്‍കിയശേഷം തിരുവനന്തപുരം ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലാണ് ഇരുവരും പരീക്ഷ എഴുതിയത്. ഇത്തരത്തില്‍ സംസ്ഥാനത്തെ പല ഉദ്യോഗാര്‍ത്ഥികളും പി.എസ്.സി പരീക്ഷ എഴുതുന്നുണ്ട്. അതിനാല്‍ അത് വഴിവിട്ട രീതിയില്‍ സെന്റര്‍ അനുവദിച്ചു എന്ന് വാദിക്കാനാവില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends