ജോലിസ്ഥലത്തെ സുഹൃത്തുക്കൾക്കെന്ന് പറഞ്ഞ് പലഹാരങ്ങളുമായി ഇറങ്ങിയ രാഖിയെ കാമുകനും കൂട്ടാളികളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, നഗ്നയാക്കി ഉപ്പുവിതറി പുരയിടത്തിന് സമീപം കുഴിച്ചിട്ടത് നാലുവർഷമായി പ്രണയിക്കുന്ന മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കാൻ രാഖി തടസമായതോടെ: 6 വർഷത്തെ കാമുകന്റെ ഫോൺവിളി കൊലവിളിയായപ്പോൾ

തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കേസിന്റെ ഗതിമാറിയത് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെ. സുഹൃത്തുക്കൾക്കെന്നു പറഞ്ഞ് വീട്ടിൽനിന്നു പലഹാരങ്ങളുമായിട്ടാണ് ജൂൺ 21ന് രാഖി വീട്ടിൽനിന്നു പുറപ്പെട്ടത്. ജോലി എറണാകുളത്തായതിനാൽ ആദ്യദിവസങ്ങളിൽ വീട്ടുകാർ അന്വേഷിച്ചില്ല. ഫോണിൽ കിട്ടാതായതോടെ പൂവാർ പൊലീസിൽ പരാതി നൽകി. ഒരു മാസത്തിലേറെയായി പൂവാർ സ്വദേശിനി രാഖിയെ കാണാനില്ലന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഡൽഹിയിൽ സൈനികനായ അമ്പൂരി തട്ടാൻമുക്കിൽ അഖിൽ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന അയൽവാസിയായ യുവാവിൽ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന െപാലീസിനു ലഭിച്ചതും. ഏകദേശം ഒരുമാസത്തെ പഴക്കം വരുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. മുറിവേറ്റ നിലയിലായിരുന്നു കഴുത്ത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാഖിയുമായി അഖിൽ ആറുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ 4 വർഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി വിവാഹ നിശ്ചയവുംകഴിഞ്ഞിരുന്നു. പുതിയ ബന്ധത്തെ രാഖി എതിർത്തിരുന്നുവെന്നും എന്തുവന്നാലും അഖിലുമായി മാത്രമേ താൻ കഴിയൂവെന്നും ഇവർ നിലപാടെടുത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരമെന്നു പൂവാർ പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈഎസ്പി: അനിൽകുമാർ, പൂവാർ സിഐ: രാജീവ്, എസ്ഐ: സജീവ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെന്നു സംശയിക്കുന്ന സൈനികനും സഹോദരനും ഇപ്പോഴും ഒളിവിലാണ്. ഇവരെ സഹായിച്ച സുഹൃത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന ലഭിച്ചതും. 21ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്ബൂരിയിലേക്കാണ് പോയത്. അമ്ബൂരി തട്ടാന്‍മുക്കിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തുമ്ബോള്‍ അവിടെ അഖിലിന്റെ സഹോദരനും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറും സീരിയല്‍ സാങ്കേതിക പ്രവര്‍ത്തകനുമായ രാഹുലിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തുനിന്നാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കിട്ടിയത്. കേസിന്റെ അന്വേഷണം മാറ്റി മറിക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായി. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയും മൃതദേഹം വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതും. മുഖ്യപ്രതിയായ അഖിലും സഹോദരന്‍ രാഹുലും ഇപ്പോഴും ഒളിവിലാണ്.
https://www.facebook.com/Malayalivartha






















