ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്ന് എ. വിജയരാഘവനെ പരിഹസിച്ച് ബൽറാം

യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്ത് കേസിൽ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവ്വകലാശാല ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് സംഭവത്തെ ന്യായീകരിച്ച എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്തെത്തി. ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്ന് ബൽറാം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
യൂണിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ചാണ് എല്‍.ഡി.എഫ് കണ്‍വീന്‍ രംഗത്തെത്തിയത്. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളു എന്നാണ് കണ്‍വീനറുടെ വിചിത്രമായ കണ്ടുപിടുത്തം. ഈ പ്രശ്‌നം അത്ര ഗൗരവമുള്ളതല്ലെന്നുമാണ് അദ്ദേഹത്തിന്റെ ന്യായീകരണം .
അഖിൽ എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തി കൊല്ലാന്‍ നോക്കിയ നേതാവ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് മേധാവിയുടെ വ്യാജ സീലും കണ്ടെത്തിയിരുന്നു. കോളജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇത് 2015ല്‍ വിതരണം ചെയ്തതാണെന്ന് കേരളാ യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനെ ന്യായികരിച്ച് വിജയരാഘവന്‍ മുമ്പും രംഗത്തെത്തിയിരുന്നു. യുഡിഎഫും ബിജെപിയും ചില മാധ്യമ മുതലാളിമാരും ചേര്‍ന്ന് സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നായിരുന്നു ആക്ഷേപം. ആക്രമണം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണ് സമരം ചെയ്യുന്നതെന്നും ചോദിച്ചിരുന്നു. പിണറായിയുടെ പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ അമിത്ഷായുടെ സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് എന്നത് ഇപ്പോള്‍ അന്റണിയല്ല അമിത്ഷായാണെന്നും വിജയരാഘവന്‍ പരിഹസിച്ചിരുന്നു. എസ്.എഫ്‌ഐയുടെ അക്രമത്തിനെതിരെ സെക്രട്ടറിയേറ്റിലും മറ്റും സമരം നടത്തുന്നത് കെ.എസ്.യുക്കാരല്ല മീന്‍വില്‍ക്കുന്നവരും അഭിഭാഷകരും ആണെന്നും വിജയരാഘവന്‍ ആക്ഷേപിച്ചിരുന്നു.
അതേസമയം വിജയരാഘവനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എം.എൽ.എ പരിഹസിക്കുന്നു. ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നും പ്രതിയുടെ വീട്ടിൽനിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാദ്ധ്യമങ്ങൾ പാർട്ടിയെ ആക്രമിക്കാൻ ഉപയോഗിക്കുകയാണെന്നും വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു വി.ടി.ബൽറാം രംഗത്ത് എത്തിയത് .ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോയെന്നും അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നുവെന്നും ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്കിന്റെ പൂർണ രൂപം :
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ?അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു?ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ?സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?ജസ്റ്റ് കമ്മി കൺവീനർ തിങ്സ്.
https://www.facebook.com/Malayalivartha






















