സെക്രട്ടറിയേറ്റ് മാർച്ചുമായി എൻ.ഡി.എ...

പിഎസ്‌സിയിൽ നടന്ന നഗ്നമായ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പട്ട് എൻഡിഎ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേയ്‌ക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് ആരംഭിച്ചു. യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായ സംഭവങ്ങളെ കേവലം ഒരു ക്രിമിനൽ കേസാക്കി അന്വേഷണം പരിമിതപെടുത്താനുള്ള സർക്കാർ തീരുമാനത്തിെനെതിരെയാണ് എൻഡിഎ ശക്തമായ സമരവുമായി മുന്നോട്ടു പോകുന്നത്.
യൂണിവേഴ്സിറ്റികോളജിൽ നടന്നത് വ്യക്തികൾ തമ്മിലുള്ള സംഘർഷമോ, സംഘടനകൾ തമ്മിലുള്ളതോ എന്നാക്കി വരുത്തി തീർക്കാനാണ് സർക്കാർ ശ്രമമെന്നും, കേരള യൂണിവേഴ്സിറ്റി റജിസ്റ്ററാറുടെ ഒപ്പും, സീലും പതിച്ച ഉത്തര കടലാസുകൾ എസ്എഫ്ഐ നേതാക്കളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതും നഗ്നമായ പരീക്ഷാ ക്രമക്കേടാണെന്നും, ഇത് കൻറോൺമെൻറ് പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ എത്ര വിദ്യാർത്ഥി നേതാക്കൾ കൃത്രിമം നടത്തി യൂണിവേഴ്സിറ്റി പരീക്ഷകളിലും, പിഎസ്‌സി പരീക്ഷകളും പാസായി എന്നത് അന്വേഷണ വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരുകയുള്ളുവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ എൻഡിഎ പ്രതിഷേധ റാലി. റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പക്കെടുക്കുെന്നുണ്ട്. ബിജെപി പ്രവർത്തകർ പാളയം പബ്ലിക് ലൈബ്രറി ഭാഗത്തും, ബിഡിജെസ് പ്രവർത്തകർ പിഎംജി - മാസ്ക്കറ്റ്ഹോട്ടൽ ഭാഗത്തും, മറ്റ് ഘടക കക്ഷികൾ പി.എം.ജി - കോബാങ്ക് ടവർ ഭാഗത്തും ജാഥയ്ക്കായി അണിചേർന്നശേഷമാണ് എൻഡിഎ പ്രവർത്തകർ ഒരുമിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ചായി നീങ്ങിയത്.
https://www.facebook.com/Malayalivartha






















