രക്തപരിശോധന അവസാന നിമിഷം സർക്കാർ ലാബിലേക്ക് മാറ്റിയതെന്തിന്; കൂപ്പർ ആശുപത്രിയിൽ നിന്നും സർക്കാർ സ്ഥാപനമായ കലീനയിലെ ഫെറൻസിക് ലാബിലേക്ക് രക്ത പരിശോധന മാറ്റാൻ പോലീസ് അവസാന വട്ടം തീരുമാനിച്ചത് അട്ടിമറി ഭയന്നെന്ന് സൂചന

ബിനോയിയുടെ രക്തസാമ്പിൾ പരിശോധനയിൽ ഭുരൂഹതയോ? പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കൂപ്പർ ആശുപത്രിയിൽ നിന്നും സർക്കാർ സ്ഥാപനമായ കലീനയിലെ ഫെറൻസിക് ലാബിലേക്ക് രക്ത പരിശോധന മാറ്റാൻ പോലീസ് അവസാന വട്ടം തീരുമാനിച്ചത് അട്ടിമറി ഭയന്നെന്ന് സൂചന.
ജുഹു കൂപ്പർ ആശുപത്രിയിൽ രക്തം എടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഡോക്ടർമാരുടെ അസൗകര്യം കാരണം അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
കലീന ഫൊറൻസിക് ലാബിലാണ് രക്തം പരിശോധനക്ക് അയച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം പരിശോധനാ ഫലം വരും. പരിശേധനാ ഫലം വരുമ്പോൾ സത്യം തെളിയുമെന്ന് ബിനോയ് മുംബയിൽ പ്രതികരിച്ചു .
ജൂഹു കൂപ്പറിലെ ഡോക്ടർമാർ അസൗകര്യം പ്രകടിപ്പിച്ചതായി പോലീസ് മാത്രമാണ് സ്ഥിതീകരിച്ചിട്ടുള്ളത്. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഇതിന് സ്ഥിതീകരണം ലഭിച്ചിട്ടില്ല. ജൂഹു കൂപ്പർ ആശുപത്രിയിൽ തിരിമറി സംഭവിക്കുമെന്ന് പോലീസ് കരുതിയെന്നാണ് സൂചന. കലീനയിലെ ലാബ് പൂർണമായും ഒരു സർക്കാർ സംരംഭമാണ്. അവിടെ അഴിമതി നടക്കാൻ സാധ്യത വിരളമാണ്.
ഫൊറൻസിക് ലാബിൽ സാധാരണ ഗതിയിൽ ഇത്തരം തിരിമറികൾ നടക്കാറില്ല. എന്നാലും രക്തം മാറ്റാനുള്ള സാധ്യതകൾ പോലീസ് തള്ളികളയില്ല. ഇതിന് ഒരു ജീവനക്കാരന്റെ സഹായം മതിയാവും. ഒരു സ്വകാര്യാശുപത്രിയിൽ ഒരാളുടെ രക്തം മാറ്റാൻ അധികം സമയം ആവശ്യമില്ല. ഉദാഹരണത്തിന് ബിനോയിയുടെ രക്തത്തിന്റെ സ്ഥാനത്ത് മറ്റൊരാളാന്റെ രക്തമാണ് പരിശോധിക്കുന്നതെങ്കിൽ ഫലം മറ്റൊന്നാകും. കോടികളുടെ ഉടമയായ ഒരാൾക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു നിമിഷം മതിയാകും. ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത് രണ്ട് കോടി വിലയുള്ള കാറിലാണെന്ന വിവരം നമ്മെ ഞ്ഞെട്ടിച്ചിരുന്നു. പരിശോധനാ ഫലം ബിനോയിക്കും അഛനും നിർണായകമാണ് .
പോലീസിലും സ്വാധീനമുണ്ടാകാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല. കാരണം ബിനോയിക്ക് വേണ്ടി അതിസമ്പന്നരും പ്രവാസി വ്യവസായികളും രംഗത്തുണ്ട്. ഇത്തരം സംശയങ്ങൾ നിലനിൽക്കുന്നത് കാരണമാണ് പൂർണമായും സർക്കാർ സ്ഥാപനത്തിലേക്ക് പരിശോധന മാറ്റാൻ പോലീസ് തീരുമാനിച്ചത് എന്നതാണ് വിവരം. അതേ സമയം മഹാരാഷ്ട്ര സർക്കാരിനോ പോലീസിനോ ബിനോയിയെ രക്ഷിക്കണമെന്ന കാര്യത്തിൽ യാതൊരു നിർബന്ധവുമില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് അത്തരം രാഷ്ട്രീയ ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.
പരിശോധനക്ക് പോലീസ് കാവൽ ഇല്ല. എന്നാൽ മുംബൈ പോലീസ് പരിശോധനകൾ സ്ഥിരമായി നടത്തുന്ന സ്ഥലമാണ് കലീന ലാബ്. കലീന ലാബിലെ പരിശോധനയുടെ വിശദാംശങ്ങൾ പോലീസിന് കൃത്യമായി അറിയാനുള്ള സംവിധാനമുണ്ട്. അതിനാൽ പരിശോധനക്ക് പോലീസിന്റെ നിരീക്ഷണമുണ്ട്.
https://www.facebook.com/Malayalivartha























