എനിക്ക് എന്റെ മകളെ വേണം; നിലവിളിച്ച് ബിന്ദു തങ്കം കല്യാണി!! മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കി!! മകളെ കാണാന്‍ അനുവദിക്കണം! എവിടെയാണ് എന്റെ കുട്ടി താമസിക്കുന്നതെന്ന് വെളിപ്പെടുത്തണം!!കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിര്‍ത്തുകയോ അമ്മയായ തന്റെയൊപ്പം വിടുകയോ ചെയ്യണമെന്ന പരാതിയുമായി ബിന്ദു

മകളെ കാണാന്‍ അനുവദിക്കണം. എവിടെയാണ് എന്റെ കുട്ടി താമസിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിര്‍ത്തുകയോ അമ്മയായ തന്റെയൊപ്പം വിടുകയോ ചെയ്യണമെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ബിന്ദു തങ്കം കല്യാണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കി. മുന്‍ ഭര്‍ത്താവ് കമല്‍ സി ചവറയ്‌ക്കെതിരെയാണ് ബിന്ദു പരാതിയുമായി രംഗത്തുവന്നത്. കമലുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. അയാള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിന് മേലെയായി പത്മപ്രിയ ക്രുക്കു) എന്ന സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. ഇക്കഴിഞ്ഞ അവധിക്കാലത്ത് പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകൾ ഭൂമിയെ അയാൾ തിരിച്ച് വിട്ടില്ല. മെയ് പകുതിയോടെ അയാളുടെ മൊബൈലിൽ വിളിച്ചപ്പോൾ സ്കൂൾ തുറക്കും മുൻപ് തിരിച്ച് എത്തിക്കാമെന്നാണ് അറിയിച്ചത്.പഠിച്ചിരുന്ന സ്കൂളിൽ നിന്ന് TC പോലും വാങ്ങാതെ ഇയാൾ കുട്ടിയെ മറ്റൊരു സ്കൂളിൽ ചേർത്തു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ June 17 ന് കുട്ടിയെ സ്കൂളിൽ ചേർത്തെന്നും June 27 വരെ 7 ദിവസം കുട്ടി സ്കൂളിലെത്തിയിട്ടുണ്ടെന്നും പിന്നെ വിവരമൊന്നും ഇല്ലെന്നുമാണ് July അവസാന ആഴ്ച വിളിച്ചപ്പോൾ Headmaster പറഞ്ഞത്. അയാളും രണ്ടാം ഭാര്യയും തമ്മിലുള്ള കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാള്‍ ഒളിവില്‍ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായതെന്നാണ് അറിയുന്നത്.
നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല. ഇയാൾ ചേർത്തു എന്ന് പറയുന്ന സ്കൂളിൽ കാണാൻ ചെന്നാൽ SDPI ക്കാരെക്കൊണ്ട് കൈയ്യും കാലും വെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി.നാല് മാസമായി കുഞ്ഞിനെ കാണാത്തതിനാൽ പലവട്ടം ഞാൻ pressure കുറഞ്ഞും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായും കിടപ്പിലായി. സുഹൃത്തുക്കൾ വഴി ഇതറിയിച്ചിട്ടും ഇയാൾ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ല. ഇപ്പോൾ കുഞ്ഞിന് വേണ്ടി നിയമപരമായി നീങ്ങിയാൽ എനിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് കൊടുക്കുമെന്നും ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് കമൽ.
ഒരു വര്‍ഷമായി ഇയാള്‍ ഇസ്‌ലാമിലേക്ക് മതം മാറി കമല്‍ സി നജ്മല്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. നിരന്തരമായി കേസുകളിൽപെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാൾ കുഞ്ഞിനെ മതം മാറ്റി പണം തട്ടാൻ ഉപയോഗിക്കുകയാണ്.പല വേദികളിലും തട്ടവും പർദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇത്തരം ചിത്രങ്ങൾ അയാൾ പ്രചരിപ്പിച്ചിട്ടുണ്ട്. സോളിഡാരിറ്റി നിയന്ത്രിക്കുന്ന വേങ്ങരയിലെ സ്കൂളിലും കുട്ടി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭൂമിയെ secular ആയിട്ടാണ് സ്കൂളിൽ ചേർത്തിരിക്കുന്നത് എന്നിരിക്കെ 18 വയസ് വരെ അങ്ങനെ വളരാനുള്ള സാഹചര്യം ഉണ്ടാവണം.രണ്ടാംഭാര്യ പത്മപ്രിയ കൊടുത്ത കേസ് പിൻവലിക്കാൻ ഇയാൾ 3 ലക്ഷംരൂപ കൊടുത്തിട്ടുണ്ട്.ഇത് മുസ്ലീം സഹോദരങ്ങൾ സഹായിച്ചതാണ് എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ജോലിയോ വരുമാനമോ ഇല്ലാത്ത ഇയാൾ ഈ പണം എന്റെ മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങിയതാണോ എന്ന് എനിക്ക് സംശയമുണ്ട്. ബിന്ദു തങ്കം കല്യാണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























