ഈ സമയത്ത് തന്നെ ഇത് വേണോ? കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല!!കാലവര്‍ഷക്കെടുതിയില്‍പെട്ട് കേരളം ഒന്നടങ്കം ദുരിതമനുഭവിക്കുമ്പോൾ നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യത്തിനൊപ്പം ബിജെപി നേതാവ് കെ സുരേന്ദ്രൻ

കേരളം മുഴുവന്‍ ദുരിതത്തിലാണ്ടിരിക്കുന്ന സമയം ഇങ്ങനെയൊരു പോസ്റ്റിട്ടത് ശരിയല്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. സുരേന്ദ്രനെ തെറിവിളിച്ചും നിരവധി പേര്‍ രംഗത്തുണ്ട്. കാലവര്‍ഷക്കെടുതിയില്‍പെട്ട് കേരളം ഒന്നടങ്കം ദുരിതമനുഭവിക്കുമ്പോൾ നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യത്തിനൊപ്പം നിന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തുടങ്ങിയത്. നരേന്ദ്രമോദിയുടെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന പ്രോഗാമിനെ കുറിച്ചാണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതാണ് ചിത്രം. എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വരികയായിരുന്നു. നേരത്തെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അതേസമയം മഴയുടെ തീവ്രതകുറഞ്ഞ ആശ്വാസം ഇല്ലാതാക്കി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയെന്നു മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളടക്കമുള്ള മേഖലകളില്‍ ഇന്നലെ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം സംസ്ഥാനത്തുടനീളം മഴ പെയ്യിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. വ്യാഴാഴ്ചയോടെ മഴ കുറയും. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണു പ്രവചിക്കുന്നത്. ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളിലും കോട്ടയം ജില്ലയിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പ്രളയത്തിന് കാരണമായപോലെ അതിതീവ്രമഴ ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയിലും, എറണാകുളത്തും ഇന്നും നാളെയും ഓറഞ്ച് അലെര്‍ട്ട് നല്‍കിയിട്ടുണ്ട്.
നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണുര്‍ ജില്ലകള്‍ക്കാണ് ഓറഞ്ച് അലെര്‍ട്ട്. ഇന്ന് പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍േഗാഡ് ജില്ലകളിലും 15ന് കണ്ണൂരും 16ന് കാസര്‍ഗോഡും യെലോ അലെര്‍ട്ട് ഉണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ന്യൂനമര്‍ദം രൂപം കൊള്ളുന്നത്. ഇതു ശക്തമാകുന്നതോടെ നാളെവരെയുള്ള 48 മണിക്കൂറില്‍ കേരളത്തിലും മധ്യഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കും. കേരളത്തിനുപുറമേ വടക്കന്‍ ഒഡീഷ, ദക്ഷിണ ഝാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ന്യൂനമര്‍ദം ഇന്നു രാവിലെയോടെ ഝാര്‍ഖണ്ഡിലെത്തും. നാളെ ഉത്തര്‍ പ്രദേശിന്റെ തെക്കന്‍ മേഖലയിലും. കേരള, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. അഞ്ചു ദിവസത്തേക്ക് ഈ നില തുടരുമെന്നും മുന്നറിയിപ്പുണ്ട്. നാലു ദിവസത്തെ ശക്തമായ മഴയില്‍ കേരളത്തില്‍ 90 ജീവന്‍ പൊലിഞ്ഞപ്പോള്‍ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരണസംഖ്യ 150 കടന്നു.
https://www.facebook.com/Malayalivartha





















