ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ എന്ന വിവാദ പരാമര്‍ശത്തിലാണ് കോടതി ഉത്തരവ്

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടേതാണ് ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ എന്ന വിവാദ പരാമര്‍ശത്തിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് സുമിതി ചൗധരി ഫയല്‍ ചെയത് കേസിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരത്തെ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാനാ'കുമെന്നായിരുന്നു ശശി തരൂർ നടത്തിയ പ്രസ്ഥാവന. 2019ലും ബിജെപി വിജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും ഭരണഘടന തന്നെ പൊളിച്ചെഴുതുമെന്നും തരൂര്‍ പറഞ്ഞു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമില്ല. ബിജെപി ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലും സമാനമായ സാഹചര്യമുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.
പാകിസ്താനെ പോലെ സംഘര്‍ഷ കലുഷിതമായ രാജ്യമായി പിന്നീട് ഇന്ത്യ മാറും. ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റി എഴുതും. ആ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു വിലയുമുണ്ടാകില്ലെന്നും ശശി തരൂര്‍ ഓര്‍മിപ്പിക്കുന്നു.
“ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയാകും ബിജെപി സൃഷ്ടിക്കുക. ഇതിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടും. ന്യൂനപക്ഷങ്ങള്‍ക്കുള്ള സമത്വം തുടച്ച് നീക്കപ്പെടും. തരൂര്‍ പറഞ്ഞു. ഇത്തരമൊരു രാജ്യത്തിന് വേണ്ടി ആയിരുന്നില്ല മഹാത്മാ ഗാന്ധി, മൗലാന് അബുല്‍ കലാം ആസാദ്, നെഹ്‌റു, പട്ടേല്‍ തുടങ്ങിയ മഹാന്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പോരാടിയത്” എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.
ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താന്റെ രൂപീകരണത്തിന് ഉത്തരവാദി കോണ്‍ഗ്രസാണ്. രാജ്യത്തെ ഹിന്ദുക്കളെ മോശക്കാരാക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദു പാക്കിസ്ഥാന്‍' വിഷയത്തില്‍ ശശി തരൂരിനു കോണ്‍ഗ്രസ് താക്കീത് നല്‍കിയിരുന്നു. വാക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു പാര്‍ട്ടി, തരൂരിനെ ഉപദേശിച്ചു. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു ശശി തരൂറിന്റെ പ്രതികരണം. ഹിന്ദു തത്വങ്ങളില്‍ അധിഷ്ഠിതമായ രാജ്യ നിര്‍മാണത്തിനു ബിജെപി തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ താന്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നു തരൂര്‍ പറഞ്ഞു. 2013-ലും താന്‍ ഇതു തന്നെ പറഞ്ഞിരുന്നതായും തരൂര്‍ ഓര്‍മിപ്പിച്ചു.
കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിഷയത്തില്‍ മോദിയെ പിന്തുണയ്ക്കാനാണ് തരൂര്‍ ശ്രമിച്ചത്. ട്രംപിന് താന്‍ പറയുന്ന കാര്യത്തെ കുറിച്ചത് ബോധ്യമില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ സംബന്ധിച്ച് മോദി എന്താണെന്ന് പറഞ്ഞതെന്ന് അറിയില്ല. അതുകൊണ്ട് അങ്ങനൊരു ഇടപെടല്‍ മോദി നടത്തിയിട്ടില്ലെന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്
എന്നാൽ ജമ്മു കശ്മീര്‍ വിഷയത്തിലും ബിജെപിക്കെതിരെ ശശിതരൂർ ശക്തമായി ആഞ്ഞടിച്ചു. ജമ്മു കശ്മീര്‍ ബില്‍ നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമായിരിക്കുമെന്ന് ശശി തരൂര്‍ ആരോപിച്ചു. നോട്ട് നിരോധനം പ്രഖ്യാപിച്ചവേളയില്‍ ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും അത് ദുരന്തമാണെന്ന് പിന്നീട് തെളിഞ്ഞു. കശ്മീരിലെ യഥാര്‍ഥ്യം മനസിലാക്കാന്‍ സര്‍വകക്ഷി സംഘത്തെ എപ്പോഴാണ് കൊണ്ടുപോകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























