പറഞ്ഞറിയിക്കാനാകില്ല കൈക്കൂപ്പി തൊഴണം!!! ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കാണുമ്ബോള്‍ ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല! പൊഴിയുന്നത് കണ്ണുനീരാണ്; രക്ഷാപ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്ബുരാട്ടിക്കല്ലിലെ ചന്ദ്രന്‍ പറയുന്നതിങ്ങനെ..

കുറേ ചെറുപ്പക്കാര്‍ രാവിലെ തന്നെ ഇറങ്ങും രക്ഷാപ്രവര്‍ത്തനത്തിന്, ഇത് ആരും വിളിക്കാതെ തന്നെയാണ് ഇറങ്ങുന്നത്. ജോലിയില്‍ നിന്ന് ലീവെടുത്തിട്ടാണ് ഈ സേവനം. മണ്ണിനടിയില്‍ കിടക്കുന്നത് അവരുടെ ആരുമല്ല, മുന്‍പ് കണ്ടതും ഇല്ല, കവളപ്പാറ എന്ന് കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമാണെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ ജീവന്‍ പണയം വെച്ച് ഇറങ്ങുന്നതിന് കാരണം ഒന്നേയുള്ളൂ, അവര്‍ തങ്ങളുടെ സഹജീവികള്‍. രാവും പകലുമില്ലാതെ നിക്കാതെ പെയ്യുന്ന ആ ചെളിയില്‍ അവര്‍ പണിയെടുത്തു. ഓരോനിമിഷവും എവിടെനിന്നെങ്കിലും ഒരു നിശ്വാസം, ഒരു ശബ്ദം അവര്‍ പ്രതീക്ഷിച്ചു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്
'രണ്ടു കൈകൊണ്ടും തൊഴുതാല്‍ മതിയാവില്ല ഈ കുട്ട്യോളെയൊക്കെ' ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്ബുരാട്ടിക്കല്ലിലെ ചന്ദ്രന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. അതിന് കാരണവും ഉണ്ട്. ചിലത് ജീര്‍ണ്ണിച്ച്, മറ്റു ചിലത് വസ്ത്രങ്ങളില്ലാതെ. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ എടുക്കുമ്ബോള്‍ പലതിന്റെയും അവസ്ഥ ഇത്തരത്തിലായിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുകയാണ്. ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കാണുമ്ബോള്‍ ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല. മറിച്ച് പൊഴിയുന്നത് കണ്ണുനീരാണ്. എല്ലാം ഉള്ളില്‍ അടക്കി ആ മൃതദേഹം പുറത്തെത്തിക്കും. വസ്ത്രങ്ങള്‍ ഇല്ലാതെ മൃതദേഹം ലഭിക്കുമ്ബോള്‍ കണ്ട് നില്‍ക്കുകയല്ല, മറിച്ച് ഉടുമുണ്ട് അഴിച്ച് പുതപ്പിച്ച് മൃതദേഹത്തിന് ആദരവ് നല്‍കുകയാണ് ചെയ്യുന്നത്. കണ്ടുനില്‍ക്കുന്നവരുടെ നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയായിരുന്നു അത്. കവളപ്പാറയിലും കോട്ടക്കുന്നിലുമൊക്കെ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടേയിരിക്കുകയാണ്. ഇതിനോടകം നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി കഴിഞ്ഞു..
ദിവസങ്ങള്‍ കഴിയുംതോറും ആ പ്രതീക്ഷയാണ് മങ്ങിയത്. ഇനി തിരയേണ്ടത് ശ്വാസം നിലച്ച മൃതദേഹങ്ങള്‍ മാത്രം. കണ്ടെടുക്കുന്ന ഓരോ മൃതദേഹവും വളരെ സൂക്ഷ്മതയോടെ കഴുകി, പരിക്കേല്‍ക്കാതെ പൊതിഞ്ഞ് അവര്‍ എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തു. കൃത്യമായി ഭക്ഷണമില്ല, വിശ്രമമില്ല, ഉറക്കമില്ല… പക്ഷേ, അതൊന്നും അവരെ അലട്ടിയിരുന്നില്ല. ഈ ഒരുപറ്റം യുവാക്കള്‍ക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതു കൊണ്ടാണിത്. കഴിഞ്ഞദിവസങ്ങളില്‍ കനത്ത ദുരന്തംവിതച്ച മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മുതല്‍ 204.5 വരെ മില്ലീമീറ്റര്‍) ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
എറണാകുളം ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത കൂടുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha
























